കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ. സ്ഥാനാർത്ഥി പട്ടിക വൈകുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കാമായിരുന്നെന്ന് സുധീരൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം നടത്തുന്നതിന് അമാന്തം ഉണ്ടാവരുതെന്നും കോൺഗ്രസിന് 20 സീറ്റും ലഭിക്കാവുന്ന സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളതെന്നും സുധീരൻ പറഞ്ഞു. കേരളാ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി തർക്കം രൂപപ്പെട്ടതിനെതിരെയും സുധീരൻ രംഗത്തെത്തി. ഈ വിധത്തിൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കണമായിരുന്നെന്നും സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കൂടുതൽ സീറ്റിലേക്ക് യുവാക്കളെ മത്സരിപ്പിക്കണമെന്നും സുധീരൻ പറഞ്ഞു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. ആർഎംപിയുമായി ഇത് വരെ ഔദ്യോഗിക ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല. പട്ടികയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡ് ആണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പി.ജെ ജോസഫിന് യുഡിഎഫ് സീറ്റ് നൽകുമെന്ന് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ ഇന്ന് കേരളത്തിലെ സീറ്റുകളിൽ ധാരണയുണ്ടാക്കാനായി സ്റ്റിയറിങ് കമ്മിറ്റി ചേരും. കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ് ഉയർത്തുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. ആർഎംപിയുമായി ഇത് വരെ ഔദ്യോഗിക ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല. പട്ടികയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡ് ആണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പി.ജെ ജോസഫിന് യുഡിഎഫ് സീറ്റ് നൽകുമെന്ന് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ ഇന്ന് കേരളത്തിലെ സീറ്റുകളിൽ ധാരണയുണ്ടാക്കാനായി സ്റ്റിയറിങ് കമ്മിറ്റി ചേരും. കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ് ഉയർത്തുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.