ആപ്പ്ജില്ല

പി കെ ശശിക്കെതിരെ കടുത്ത നടപടിവേണമെന്ന് വിഎസ്

ശശിക്കെതിരെ കടുത്ത നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന.

Samayam Malayalam 25 Nov 2018, 10:28 pm
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഷൊർണ്ണൂർ എംഎൽഎ പി കെ ശശിക്കെതിരെ നടപടി വൈകുന്നതിൽ വിഎസ് അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ശശിക്കിതിരായ നടപടി ചർച്ചചെയ്യാൻ കേന്ദ്ര നേതൃത്വം നാളെ യോഗം ചേരാനിരിക്കെയാണ് വിഎസിന്റെ നീക്കം. പി കെ ശശിയെ കാൽനട പ്രചാരണ യാത്രയുടെ ക്യാപ്റ്റനാക്കിയതിലും വിഎസ് അതൃപ്തി അറിയിച്ചിട്ടുണ്ട്.
Samayam Malayalam VS Achuthanandan


ശശി നയിക്കുന്ന കാൽനട യാത്ര തുടരുന്നതിനാൽ നടപടി നീട്ടിവെയ്ക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചത്. നിയമസഭ തുടങ്ങുന്ന 26ന് മുമ്പ് നടപടിയെടുക്കാനാണ് നേരത്തെ പാർടി തീരുമാനിച്ചിരുന്നത്.

അതേസമയം ശശിക്കെതിരെ കടുത്ത നടപടികളൊന്നും ഉണ്ടാവുകയില്ലെന്നാണ് സൂചന. ജില്ലാ കമ്മിറ്റി അംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്കോ ലോക്കൽ കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത.

എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് ശശിക്കെതിരെയുള്ള ആരോപണം അന്വേഷിച്ചത്. എന്നാൽ കമ്മീഷനെ നിയമിച്ച് രണ്ട് മാസം പിന്നിട്ടെങ്കിലും നടപടി ഉണ്ടായില്ല. ശശിയെ ജാഥാ ക്യപ്റ്റനാക്കിയതിൽ പാർട്ടിക്കുള്ളിൽ അമർഷം ശക്തമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്