തിരുവനന്തപുരം: ഷോളയൂരിലെ ആദിവാസി ജീവിതം തകിടം മറിക്കുന്ന രീതിയിൽ റവന്യൂ മന്തി അടൂർ പ്രകാശ് ഇടപെട്ടതായി വി എസ് അച്യുതാനന്ദൻ ആരോപിച്ചു. മന്ത്രിക്കെതിരെ വി എസ് എസ്.എസി, എസ്ടി കമ്മീഷൻ പരാതി നൽകി.
ആദിവാസി ജീവിതത്തെ ബാധിക്കുന്ന ഭൂമി ഇടപാടിൽ നിന്ന് പിന്മാറണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി അവരെ ഭീഷണിപ്പെടുത്തിയതായി വി എസിന്‍റെ പരാതിയിൽ പറയുന്നു. ആദിവാസികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കമ്മീഷൻ ഇടപെടണമെന്നും വിഎസ് പരാതിയിൽ ആവശ്യപ്പെടുന്നു.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ മറവിൽ അടൂർ പ്രകാശ് വൻ അഴിമതി നടത്തിയെന്നാരോപിച്ച് വിഎസ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. അടൂർ പ്രകാശിനെതിരെ ത്വരിതാന്വേഷണം ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഇത് സംബന്ധിച്ച് ആവശ്യമായ തെളിവുകൾ നൽകാൻ സന്നദ്ധമാണെന്നും വിജിലൻസ് ഡയറക്ടറെ വിഎസ് പറയുന്നു. അഴിമതിയുടെ പുത്തൻ മേഖലകളിലാണ് യുഡിഎഫ് സർക്കാർ ഗവേഷണം നടത്തുന്നതെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആദിവാസി ജീവിതത്തെ ബാധിക്കുന്ന ഭൂമി ഇടപാടിൽ നിന്ന് പിന്മാറണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി അവരെ ഭീഷണിപ്പെടുത്തിയതായി വി എസിന്‍റെ പരാതിയിൽ പറയുന്നു. ആദിവാസികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കമ്മീഷൻ ഇടപെടണമെന്നും വിഎസ് പരാതിയിൽ ആവശ്യപ്പെടുന്നു.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ മറവിൽ അടൂർ പ്രകാശ് വൻ അഴിമതി നടത്തിയെന്നാരോപിച്ച് വിഎസ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. അടൂർ പ്രകാശിനെതിരെ ത്വരിതാന്വേഷണം ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഇത് സംബന്ധിച്ച് ആവശ്യമായ തെളിവുകൾ നൽകാൻ സന്നദ്ധമാണെന്നും വിജിലൻസ് ഡയറക്ടറെ വിഎസ് പറയുന്നു. അഴിമതിയുടെ പുത്തൻ മേഖലകളിലാണ് യുഡിഎഫ് സർക്കാർ ഗവേഷണം നടത്തുന്നതെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.