ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന പി കെ ശശി എംഎൽഎയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയ്ക്ക് വിഎസ് അച്യുതാനന്ദന്‍റെ കത്ത്. സ്ത്രീപക്ഷത്തു നിൽക്കുന്ന നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്‍റെ കത്തിലെ ആവശ്യം.
പി കെ ശശിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎസ് മുൻപും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി കേരള നേതൃത്വവുമായി നേരിട്ട് ഇടപെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ക്കെതിരെ പീഡനപരാതികള്‍ ഉയരുന്നത് ഗൗരവത്തോടെ കാണമെന്നും ഇതിനെതിരെ ശക്തവും മാതൃകാപരവുമായ നടപടിയാണ് വേണ്ടതെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടി. പീഡനപരാതിയിൽ അന്വേഷണം നടക്കുമ്പോള്‍ തന്നെ ശശിയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതും ജാഥാക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരെയും വിഎസ് പ്രതിഷേധിച്ചു. ശശിക്കൊപ്പം വേദി പങ്കിടുകയും ചുമതലകള്‍ ഏൽപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പി കെ ശശിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎസ് മുൻപും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി കേരള നേതൃത്വവുമായി നേരിട്ട് ഇടപെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ക്കെതിരെ പീഡനപരാതികള്‍ ഉയരുന്നത് ഗൗരവത്തോടെ കാണമെന്നും ഇതിനെതിരെ ശക്തവും മാതൃകാപരവുമായ നടപടിയാണ് വേണ്ടതെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടി. പീഡനപരാതിയിൽ അന്വേഷണം നടക്കുമ്പോള്‍ തന്നെ ശശിയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതും ജാഥാക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരെയും വിഎസ് പ്രതിഷേധിച്ചു. ശശിക്കൊപ്പം വേദി പങ്കിടുകയും ചുമതലകള്‍ ഏൽപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.