തിരുവനന്തപുരം: വയനാട്ടിലെ വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവിനെ വെടിവെച്ച് കൊന്ന പോലീസ് നടപടിക്കെതിരെ കോൺഗ്രസ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഇൻചാർജ്ജുമായ അനൂപ് വി ആർ. സ്വന്തമായി കോടതിയുണ്ടാക്കി, വധശിക്ഷ വിധിച്ച്, നടപ്പിലാക്കുന്ന ജയരാജനെയൊക്കെ വെച്ച് ജനാധിപത്യ പോരാട്ടം നയിക്കുന്ന പാർട്ടിയുടെ സർക്കാർ തന്നെയാണ്, ഇവിടുത്തെ കോടതിയിലും സർക്കാറിലും വിശ്വാസമില്ലെന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിൽ മാത്രം ആളുകളെ വഴിയിൽ വെച്ച് വെടിവെച്ച് കൊല്ലുന്നത്- അനൂപ് വി ആർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടി കൊന്നുതള്ളിയെ ആളുകളുടെ ലിസ്റ്റ് നമ്മുടെ മുന്നിലുണ്ട്.ഇപ്പോൾ കൊല്ലപ്പെട്ടിട്ടുള്ള മാവോയിസ്റ്റ് ഇതുവരെ കൊന്നിട്ടുള്ളവരുടെ ലിസ്റ്റ് ഈ സർക്കാർ ഉടനെ പുറത്ത് വിടണം. വെടിവെപ്പിൽ മരിച്ച ജലീൽ സി പി റഷീദിന്റെ സഹോദരനാണെന്നറിയുന്നു, കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും വേദനയിൽ പങ്ക് ചേരുന്നുവെന്നും അനൂപ് വ്യക്തമാക്കി.
അടിയന്തരാവസ്ഥക്കാലത്ത് ഏറ്റ മർദനത്തിന്റെ പ്രതീകമായി പിണറായി വിജയൻ കേരള നിയമസഭയിൽ പ്രദർശിപ്പിച്ച ആ ചുവപ്പ് ഷർട്ട് ഇപ്പോഴും ഉണ്ടെങ്കിൽ, ഒന്ന് തിരിച്ചും മറിച്ചും നോക്കുന്നത് നന്നായിരിയ്ക്കും. ഇനിയും ഇടയ്ക്കിടക്ക് ആവശ്യം വരുമ്പോൾ ഉയർത്തിക്കാണിയ്ക്കാൻ ഉപകരിയ്ക്കുമെന്നും അനൂപ് പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടി കൊന്നുതള്ളിയെ ആളുകളുടെ ലിസ്റ്റ് നമ്മുടെ മുന്നിലുണ്ട്.ഇപ്പോൾ കൊല്ലപ്പെട്ടിട്ടുള്ള മാവോയിസ്റ്റ് ഇതുവരെ കൊന്നിട്ടുള്ളവരുടെ ലിസ്റ്റ് ഈ സർക്കാർ ഉടനെ പുറത്ത് വിടണം. വെടിവെപ്പിൽ മരിച്ച ജലീൽ സി പി റഷീദിന്റെ സഹോദരനാണെന്നറിയുന്നു, കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും വേദനയിൽ പങ്ക് ചേരുന്നുവെന്നും അനൂപ് വ്യക്തമാക്കി.
അടിയന്തരാവസ്ഥക്കാലത്ത് ഏറ്റ മർദനത്തിന്റെ പ്രതീകമായി പിണറായി വിജയൻ കേരള നിയമസഭയിൽ പ്രദർശിപ്പിച്ച ആ ചുവപ്പ് ഷർട്ട് ഇപ്പോഴും ഉണ്ടെങ്കിൽ, ഒന്ന് തിരിച്ചും മറിച്ചും നോക്കുന്നത് നന്നായിരിയ്ക്കും. ഇനിയും ഇടയ്ക്കിടക്ക് ആവശ്യം വരുമ്പോൾ ഉയർത്തിക്കാണിയ്ക്കാൻ ഉപകരിയ്ക്കുമെന്നും അനൂപ് പറഞ്ഞു.