മാനന്തവാടി: വൈത്തിരിയിൽ മാവോയിസ്റ്റ് സി പി ജലീലിനെ പോലീസ് വെടിവെച്ചുകൊന്ന കേസിൽ കൊച്ചിയിലെ മനുഷ്യാവകാശ സംഘടനയായ വോട്ടേഴ്സ് അലയൻസ് ഹൈക്കോടതിയിലേക്ക്. മാവോയിസ്റ്റിനെ ആസൂത്രിതമായി പോലീസ് വെടിവെച്ചുകൊന്നതാണെന്ന് മനുഷ്യാവകാശ സംഘടന ആരോപിക്കുന്നു. ആത്മരക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ വാദം. എന്നാൽ റിസോർട്ട് ജീവനക്കാർ പോലീസിന്റെ വാദത്തെ തള്ളിയിരുന്നു. ആസൂത്രിതമായി തണ്ടർ ബോൾട്ടും പോലീസും നടത്തിയ കൊലയിൽ മനുഷ്യ മനസാക്ഷി ഉണരേണ്ടതുണ്ടെന്ന് സംഘടന വ്യക്തമാക്കി. കൊലപാതകത്തിന് ഉത്തവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ജലീലിന്റെ കുടുംബം നാളെ കൽപ്പറ്റ കോടതിയെ സമീപിച്ചേക്കും. ജലീലിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് ആരോപിച്ചാണ് ജലീലിന്റെ കുടുംബം കോടതിയെ സമീപിക്കുന്നത്.
അതേസമയം, ജലീലിന്റെ കുടുംബം നാളെ കൽപ്പറ്റ കോടതിയെ സമീപിച്ചേക്കും. ജലീലിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് ആരോപിച്ചാണ് ജലീലിന്റെ കുടുംബം കോടതിയെ സമീപിക്കുന്നത്.