ആപ്പ്ജില്ല

കേസ് നടത്താൻ ലക്ഷങ്ങൾ വേണം; കടം വാങ്ങിയാണ് ജാമ്യമെടുത്തത്; സഹായം അഭ്യർത്ഥിച്ച് വി ഫോർ കേരള

കേസ് നടത്താൻ പണത്തിന്റെ ആവശ്യമുണ്ടെന്നും കടം വാങ്ങിയാണ് പ്രവർത്തകരുടെ ജാമ്യം തരപ്പെടുത്തിയതെന്നും വി ഫോർ കേരള ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Samayam Malayalam 13 Jan 2021, 6:48 pm
കൊച്ചി: കേസ് നടത്തിപ്പിന് ലക്ഷണങ്ങൾ വേണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വി ഫോർ കേരളയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിഭാഷകരുടെ ഫീസ് ഇതുവരെ നൽകിയിട്ടില്ലെന്നും കടം വാങ്ങിയാണ് പ്രവർത്തകരെ ജാമ്യത്തിൽ ഇറക്കിയതെന്നും വി ഫോർ കേരളയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Samayam Malayalam nipun cheriyan
നിപുൺ ചെറിയാൻ


കെവി തോമസ് കോൺഗ്രസിൽ നിന്നും അകന്നോ? കൊച്ചിയിൽ ഇടത് സ്വതന്ത്രനാകുമോ?
"കേസ് നടത്തിപ്പിനും ജാമ്യ തുകകൾ കെട്ടി വയ്ക്കുന്നതിനുമായി മൂന്ന് ലക്ഷം രൂപക്കു മേൽ നമുക്ക് ഉടനെ ആവശ്യമുണ്ട്. കടം വാങ്ങിയാണ് നമ്മുടെ പ്രവർത്തകരെ ജാമ്യത്തിൽ ഇറക്കാൻ സാധിച്ചത്. വക്കീലൻമാരുടെ ഫീസുകൾ ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് വി ഫോർ കേരളയെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളും അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു." വി ഫോർ കേരള ഫേസ്ബുക്കിൽ കുറിച്ചു.

പാവപ്പെട്ടവരുടെ അക്കൗണ്ടിൽ പ്രതിമാസം 6,000 രൂപ; മോഹന വാഗ്ദാനവുമായി രമേശ് ചെന്നിത്തല
അതേസമയം, വി ഫോർ കേരള നേതാവ് നിപുൺ ചെറിയാന് എറണാകുളം സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് നിപുണിന് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയാമ് നിപുൺ. നേരത്തെ കേസിലെ മറ്റ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തേവരയിൽ പൊതുമുതൽ നശപ്പിച്ചെന്ന കേസിൽ ജാമ്യത്തിലായിരുന്ന നിപുൺ അന്നത്തെ ജാമ്യ വ്യവസ്ഥയുടെ ലംഘനം നടത്തിയെന്ന പ്രൊസിക്യൂഷന്റെ വാദമാണ് നിപുണിന്റെ ജാമ്യം വൈകിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്