ആപ്പ്ജില്ല

കവളപ്പാറയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു: പി.വി അൻവർ

കവളപ്പാറയിൽ നാളെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. നൂറ് വരെ ആൾക്കാർ മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നുവെന്ന് പി.വി അൻവർ എംഎൽഎ പറഞ്ഞു.

Samayam Malayalam 9 Aug 2019, 7:30 pm
നിലമ്പൂർ: മലപ്പുറം കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാൽപത് പേരോളം കുടുങ്ങിയതായി റിപ്പോർട്ട്. മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തു. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാൽ, പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് പി.വി അൻവർ എംഎൽഎ അറിയിച്ചു.
Samayam Malayalam PV anvar mla


നൂറ് ഏക്കറോളം ഭൂമി കവളപ്പാറയിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിച്ചു പോയതായാണ് റിപ്പോർട്ട്. നാം കണ്ട് ശീലിച്ചിട്ടുള്ള ഉരുൾപൊട്ൽലിനേക്കാൾ അധികം വ്യാപ്തിയുള്ള ദുരന്തമാണ് കവളപ്പാറയിൽ സംഭവിച്ചതെന്ന് പി.വി അൻവർ എംഎൽഎ ഫേസ്‌ബുക്കിൽ കുറിച്ചു. 60 മുതൽ 100 വരെ ആൾക്കാർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതായി എംഎൽഎ പോസ്റ്റ് ചെയ്തു.

https://www.facebook.com/pvanvar/posts/2600474440003167

കവളപ്പാറയിലെ ജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് എംഎൽഎ പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചവരാണ് മണ്ണിനടിയിൽ അകപ്പെട്ടു പോയത്. മഴ കുറഞ്ഞ് വെള്ളം കുറഞ്ഞാൽ മാത്രമേ രക്ഷാപ്രവർത്തനം സാധ്യമാകൂ എന്ന് എംഎൽഎ വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ രാത്രി കവലപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് അവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചത്. പ്രദേശത്തെ ബന്ധിപ്പിച്ചിരുന്ന രണ്ടു പാലങ്ങളും ഒലിച്ചു പോയി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്