കൊച്ചി: പരിസ്ഥിതി ലോല മേഖല (Eco Sensitive Zone) നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഇടപെടൽ വേണ്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ നടപടി ബാലിശവും അപക്വവുമെന്ന് എൽഡിഎഫ്. പരിസ്ഥിതി ലോല മേഖല നിയന്ത്രണം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കോടതി ഉത്തരവിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ പരിഹാരം കാണണമെന്നാണ് രാഹുൽ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി വയനാട്ടിലെ എൽഡിഎഫ് രംഗത്തെത്തിയത്.
Also Read: പിണറായി വിജയൻ എന്നൊരു ഭീരുവിൻറെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകൾ; വിമർശനവുമായി കെ സുധാകരൻ
ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന വിഷയത്തെക്കുറിച്ച് രാഹുൽ പഠനം നടത്തിയിട്ടില്ലെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതിയിൽ പരിഹാരം കാണേണ്ട വിഷയത്തിൽ ഇടപെടൽ നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. ഇത് സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള കാര്യമല്ല. സ്വന്തം പദവി ഉപയോഗിച്ച് കേന്ദ്രസർക്കാരിൽ സമർദം ചെലുത്തുകയാണ് രാഹുൽ ചെയ്യേണ്ടതെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. എൽഡിഎഫിന്റെ അജ്ഞത മൂലമാണ് വിമർശനം ഉന്നയിക്കുന്നതെന്നാണ് യുഡിഎഫിന്റെ വാദം.
Also Read: ബാലവേല പൂർണമായും ഒഴിവാക്കും; വിവരം നൽകുന്നവർക്ക് 2500രൂപ പാരിതോഷികം
വിവരവും വിദ്യാഭ്യാസവുമുള്ള രാഹുൽ ഗാന്ധി കോടതി വിധിയെക്കുറിച്ച് മനസിലാക്കിയ ശേഷം കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുകയാണ് ചെയ്തതെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് പറഞ്ഞു. മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു
പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽ ഇളവ് ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിനും എംപവേർഡ് കമ്മിറ്റിക്കും വനം വകുപ്പിനും നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതനുസരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചേക്കാം. ഇക്കാര്യമാണ് രാഹുൽ നൽകിയ കത്തിലുള്ളതെന്ന് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പറയുന്നു.
Also Read: പിണറായി വിജയൻ എന്നൊരു ഭീരുവിൻറെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകൾ; വിമർശനവുമായി കെ സുധാകരൻ
ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന വിഷയത്തെക്കുറിച്ച് രാഹുൽ പഠനം നടത്തിയിട്ടില്ലെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതിയിൽ പരിഹാരം കാണേണ്ട വിഷയത്തിൽ ഇടപെടൽ നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. ഇത് സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള കാര്യമല്ല. സ്വന്തം പദവി ഉപയോഗിച്ച് കേന്ദ്രസർക്കാരിൽ സമർദം ചെലുത്തുകയാണ് രാഹുൽ ചെയ്യേണ്ടതെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. എൽഡിഎഫിന്റെ അജ്ഞത മൂലമാണ് വിമർശനം ഉന്നയിക്കുന്നതെന്നാണ് യുഡിഎഫിന്റെ വാദം.
Also Read: ബാലവേല പൂർണമായും ഒഴിവാക്കും; വിവരം നൽകുന്നവർക്ക് 2500രൂപ പാരിതോഷികം
വിവരവും വിദ്യാഭ്യാസവുമുള്ള രാഹുൽ ഗാന്ധി കോടതി വിധിയെക്കുറിച്ച് മനസിലാക്കിയ ശേഷം കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുകയാണ് ചെയ്തതെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് പറഞ്ഞു. മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു
പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽ ഇളവ് ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിനും എംപവേർഡ് കമ്മിറ്റിക്കും വനം വകുപ്പിനും നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതനുസരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചേക്കാം. ഇക്കാര്യമാണ് രാഹുൽ നൽകിയ കത്തിലുള്ളതെന്ന് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പറയുന്നു.