ആപ്പ്ജില്ല

ഹെല്‍മെറ്റ് മോഷ്ടിച്ചതല്ല, ഒരു കുടുംബം കാത്തിരിക്കുന്നുണ്ട്; വൈറലായി പൊലീസുകാരന്‍റെ കുറിപ്പ്

കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഹെല്‍മെറ്റ് എടുത്ത് തലയില്‍ വെച്ചതെന്നും മോഷ്ടിച്ചതല്ലെന്നും അഗസ്റ്റിന്‍ ജോസഫ്

Samayam Malayalam 18 Oct 2018, 4:22 pm
പത്തനംതിട്ട: ശബരിമലയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കിടെ ബൈക്കില്‍ നിന്നും ഹെല്‍മെറ്റ് എടുത്തതിന് കള്ളനെന്ന വിളി കേള്‍ക്കേണ്ടി പോലീസുകാരന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഹെല്‍മെറ്റ് എടുത്ത് തലയില്‍ വെച്ചതെന്നും മോഷ്ടിച്ചതല്ലെന്നും വെളിപ്പെടുത്തിയാണ് അഗസ്റ്റിന്‍ ജോസഫ് എന്ന പൊലീസുകാരന്‍ രംഗത്തെത്തിയത്. ഞങ്ങളും മനുഷ്യരാണെന്നും അച്ഛനും അമ്മയും വീട്ടില്‍ കാത്തിരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്.
Samayam Malayalam Augustine-Joseph


അക്രമികളെ ചെറുക്കുന്നതിനിടെയാണ് പൊലീസുകാരന്‍ ഹെല്‍മെറ്റ് എടുത്തത്. എന്നാല്‍ ഇതിന് പിന്നാലെ ഹെല്‍മെറ്റ് മോഷ്ടാവെന്ന് മുദ്രകുത്തി ഇയാളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ ആക്രമിക്കുകയായിരുന്നു. നുണപ്രചരണം വ്യാപകമായതോടെയാണ് യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ വിശദമായ കുറിപ്പാണ് അഗസ്റ്റിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നതെന്ന് അഗസ്റ്റിന്‍ പറയുന്നു. അതിൽ നിന്നും രക്ഷപെടുന്നതിന് അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ്. അതെടുത്തു തലയില്‍ വെക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഞങ്ങളും മനുഷ്യരാണ്. ‍ഞങ്ങളെ കാത്തിരിക്കാനും വീട്ടില്‍ അപ്പനും അമ്മയുമുണ്ട്. പൊലീസിനെ കല്ലെറിയുന്നവരോട് ഇതാണ് പറയാനുള്ളതെന്ന് കുറിച്ചുകൊണ്ടാണ് അഗസ്റ്റിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:-

ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രെക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല... ente കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണു അവരെ കുറിച്ച് oru മാധ്യമങ്ങളും പറഞ്ഞു കാണില്ല ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ്‌ എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബം ഉണ്ട്.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്