കൊല്ലം: എസ്എച്ച് മൗണ്ട് സ്വദേശി കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച ആയുധങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തു. പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതികളിലൊരാളായ വിഷ്ണുവിന്‍റെ വീട്ടിൽ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. നാലു വാളുകളാണ് കണ്ടെടുത്തത്.
അതേസമയം, കെവിന്‍റെ മരണം കൊലപാതകമാണെന്ന് പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന ഐജി വിജയ് സാഖറെ പറഞ്ഞു. ഇക്കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് പോലീസിന്‍റെ ശ്രമമെന്നും ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ചാലിയേക്കരയിൽ പ്രതികളെയുമായി തെളിവെടുപ്പിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പ്രണയവിവാഹത്തെത്തുടര്‍ന്ന് ഭാര്യാസഹോദരന്‍റെ നേതൃത്വത്തിലുള്ള അക്രമിസംഘം തട്ടിക്കൊണ്ടു പോയ കെവിന്‍റെ മൃതദേഹം ചാലിയേക്കര ആറ്റിൽ നിന്നായിരുന്നു കണ്ടെത്തിയത്.
അതേസമയം, കെവിന്‍റെ മരണം കൊലപാതകമാണെന്ന് പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന ഐജി വിജയ് സാഖറെ പറഞ്ഞു. ഇക്കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് പോലീസിന്‍റെ ശ്രമമെന്നും ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ചാലിയേക്കരയിൽ പ്രതികളെയുമായി തെളിവെടുപ്പിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പ്രണയവിവാഹത്തെത്തുടര്‍ന്ന് ഭാര്യാസഹോദരന്‍റെ നേതൃത്വത്തിലുള്ള അക്രമിസംഘം തട്ടിക്കൊണ്ടു പോയ കെവിന്‍റെ മൃതദേഹം ചാലിയേക്കര ആറ്റിൽ നിന്നായിരുന്നു കണ്ടെത്തിയത്.