ആപ്പ്ജില്ല

കാലാവസ്ഥാ പ്രവചനത്തിൽ ന്യൂനതകളുണ്ടായി: മുഖ്യമന്ത്രി

അതി ശക്തമഴയാണ് പ്രവചിച്ചിരുന്നതെങ്കിലും ലഭിച്ചത് അതിതീവ്രമഴയായിരുന്നു.

Samayam Malayalam 30 Aug 2018, 8:05 pm
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ കാലാവസ്ഥാ പ്രവചനങ്ങളിൽ പാളിച്ചയുണ്ടായിരുന്നെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ഇന്ന് രാവിലെ ആരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ചുള്ള നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ സുപ്രധാനമായ വിവരം ലഭിക്കാതെ പോയതാണ് ദുരന്തകാരണമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അതി ശക്തമഴയാണ് പ്രവചിച്ചിരുന്നതെങ്കിലും ലഭിച്ചത് അതിതീവ്രമഴയായിരുന്നു.
Samayam Malayalam pinarayi vijayan


ഇടുക്കി ഡാം തുറക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ഉയരം 2373 അടിയാണ്. അങ്ങനെ തുറക്കാൻ കഴിയുന്ന നിരപ്പിൽ വെള്ളം ആദ്യമായി എത്തുന്നത് ജൂലൈയിലാണ്. അതിന് ശേഷം മാത്രമേ വെള്ളം തുറന്നു വിടാൻ കഴിയുമായിരുന്നുള്ളൂ. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ പ്രതീക്ഷിച്ചതിലും നിന്നും 38 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. പിന്നീട് ലഭിച്ചതാകട്ടെ പ്രവചനാതീതമായ മഴയായിരുന്നു.വേലിയിറക്കവും പരിഗണിക്കാതെയാണ് ചെറുതോണി ഡാം തുറന്നതെന്ന വാദവും മുഖ്യമന്ത്രി തള്ളി.

ഇന്ന് രാവിലെ ആരംഭിച്ച നിയമസഭാ ചർച്ച വൈകിട്ടോടെയാണ് പൂർത്തിയായത്.ദുരന്തശേഷമുള്ള പുനരധിവാസത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കണം. അവിടെയാണ് നമ്മുടെ ശക്തി എന്ന് നാം തെളിയിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജനവാസം തത്കാലം വേണ്ട എന്നാണ് തീരുമാനം.ആ പ്രദേശങ്ങളിൽ കൃഷി അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്