മലപ്പുറം: മലപ്പുറത്ത് നടത്തിയ രണ്ടാംഘട്ട പരിശോധനയിലും കാക്കകളില്‍ വെസ്റ്റ് നൈല്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. ആറ് വയസ്സുകാരന്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാക്കകളില്‍ വൈറസ് സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയത്. മലപ്പുറം ജില്ലയില്‍ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. വേങ്ങരയില്‍ പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍റെ വീടിന് സമീപപ്രദേശമായ എ ആര്‍ നഗറില്‍ നിന്ന് കിട്ടിയ കാക്കകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ കാക്കകളില്‍ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ആണ് പരിശോധന നടത്തിയത്.
വൈറസ് ബാധിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു. മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളെയും ചത്തുവീണ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കാക്കകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നത് സമബന്ധിച്ചാണ് പരിശോധന നടന്നത്. ഒപ്പം മുഹമ്മദ് ഷാന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു.
അതേസമയം രോഗം സ്ഥിരീകരിച്ച ഉടൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവരുടെ വിദഗ്ദ്ധ സംഘം സ്ഥലം പരിശോധിക്കുകയും രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. പ്രത്യേക മെഡിക്കൽ സംഘം കോഴിക്കോട് മെഡിക്കൽ കോളേജും കുട്ടിയുടെ വീടും പരിശോധിച്ചു.
വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വൈസ്റ്റ്‌നൈൽ. കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് രോഗം പകരില്ല. വൈറസ് ബാധ ഏൽക്കുന്നവരിൽ 150ൽ ഒരാൾക്കുമാത്രമാണ് രോഗം മൂർച്ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയിൽ എത്തുന്നവരിൽ 10 ശതമാനം പേർക്ക് മരണം വരെ സംഭവിക്കാം. മുതിർന്നവരെയാണ് രോഗം സാധാരണ ബാധിക്കാറുള്ളത്.
വൈസ്റ്റ്‌നൈൽ വൈറസാണ് രോഗമുണ്ടാക്കുന്നത്. ക്യൂലക്‌സ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കും പക്ഷികളിൽ നിന്നും കൊതുകുകൾ വഴി മനുഷ്യരിലേക്കും രോഗം പകരും. കാക്കകൾ ഉൾപ്പെടെയുള്ള പക്ഷികളാണ് വൈറസ് വാഹകർ. 1937ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യം കണ്ടെത്തിയത്. കേരളത്തിൽ 2011ൽ ആലപ്പുഴയിലും 2018ൽ കോഴിക്കോടും ഈ വൈറസ് രോഗത്തിന് സമാനമായ അവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.
വൈറസ് ബാധിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു. മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളെയും ചത്തുവീണ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കാക്കകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നത് സമബന്ധിച്ചാണ് പരിശോധന നടന്നത്. ഒപ്പം മുഹമ്മദ് ഷാന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു.
അതേസമയം രോഗം സ്ഥിരീകരിച്ച ഉടൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവരുടെ വിദഗ്ദ്ധ സംഘം സ്ഥലം പരിശോധിക്കുകയും രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. പ്രത്യേക മെഡിക്കൽ സംഘം കോഴിക്കോട് മെഡിക്കൽ കോളേജും കുട്ടിയുടെ വീടും പരിശോധിച്ചു.
വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വൈസ്റ്റ്‌നൈൽ. കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് രോഗം പകരില്ല. വൈറസ് ബാധ ഏൽക്കുന്നവരിൽ 150ൽ ഒരാൾക്കുമാത്രമാണ് രോഗം മൂർച്ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയിൽ എത്തുന്നവരിൽ 10 ശതമാനം പേർക്ക് മരണം വരെ സംഭവിക്കാം. മുതിർന്നവരെയാണ് രോഗം സാധാരണ ബാധിക്കാറുള്ളത്.
വൈസ്റ്റ്‌നൈൽ വൈറസാണ് രോഗമുണ്ടാക്കുന്നത്. ക്യൂലക്‌സ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കും പക്ഷികളിൽ നിന്നും കൊതുകുകൾ വഴി മനുഷ്യരിലേക്കും രോഗം പകരും. കാക്കകൾ ഉൾപ്പെടെയുള്ള പക്ഷികളാണ് വൈറസ് വാഹകർ. 1937ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യം കണ്ടെത്തിയത്. കേരളത്തിൽ 2011ൽ ആലപ്പുഴയിലും 2018ൽ കോഴിക്കോടും ഈ വൈറസ് രോഗത്തിന് സമാനമായ അവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.