ആപ്പ്ജില്ല

k phone kerala plans:എന്താണ് കേരളത്തിന്‍റെ കെ ഫോൺ പദ്ധതി? അറിയേണ്ടതെല്ലാം

കെ ഫോൺ പദ്ധതി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്. കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് എന്ന കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നത് ആരാണെന്നും എങ്ങനെയാണെന്നും അറിയാം

Samayam Malayalam | 30 Sept 2022, 11:33 am
Samayam Malayalam K Phone
പ്രതീകാത്മക ചിത്രം. PHOTO: TNN
സംസ്ഥാനത്തെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ കേരള സർക്കാരിന്‍റെ കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതി ഉടൻ എത്തുമെന്ന വാർത്ത നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഈ ഡിസംബറോടെ പദ്ധതി യാഥാർഥ്യമാകുമെന്ന് കെഎസ്ഇബിയും വ്യക്തമാക്കി. എന്നാലിപ്പോൾ കെ ഫോൺ പദ്ധതി ഉൾപ്പെടെയുള്ളവയ്ക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനൊരുങ്ങുന്നെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കെ ഫോൺ പദ്ധതി എന്താണെന്നും ഇതിന്‍റെ ലക്ഷ്യവും അറിയാം.

  1. എന്താണ് കെ ഫോൺ പദ്ധതി?
    സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി.
  2. ആരാണ് പദ്ധതി നടപ്പാക്കുന്നത്?
    കെഎസ്ഇബിയും (KSEB) കെഎസ്ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിനാന് നടത്തിപ്പിനുള്ള കരാർ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്കേബിൾ, എസ്ആർഐറ്റിഎന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത്.
  3. പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെ?
    കെ ഫോൺ പദ്ധതി വഴി സ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്‍റർനെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലുമാണ് ഇന്‍റർനെറ്റ് കണക്ഷൻ എത്തുക.
  4. പദ്ധതി യാഥാർഥ്യമാകുക എന്ന്?
    ഈ വർഷം അവസാനത്തോടെ (2020- ഡിസംബർ) സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്.
  5. പദ്ധതിക്ക് ചിലവിടുന്ന തുക എത്ര?
    1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവെന്നാണ് കെഎസ്ഇബി പറയുന്നത്. പദ്ധതിക്കുവേണ്ടി കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിരുന്നു. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചു.
  6. കെ ഫോൺ എന്തുകൊണ്ട് വിവാദത്തിൽ?
    മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെന്‍റ് തേടിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. വൻമുതൽമുടക്കിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെഫോൺ, ഇ - മൊബിളിറ്റി, ഡൗൺടൗൺ, സ്മാര്‍ട്സിറ്റി പദ്ധതികളെപ്പറ്റിയാണ് അന്വേഷണമെന്നായിരുന്നു ഇത്. ഇത് കെ ഫോണിനെ അവസാന നിമിഷം വിവാദത്തിലേക്ക് നയിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്