ആപ്പ്ജില്ല

മരട് ഫ്‌ളാറ്റ് തവിടുപൊടി, ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത്?; പ്രധാനമായും എടുക്കേണ്ട മുന്‍കരുതലുകള്‍

മരടിലെ ഫ്ലാറ്റുകള്‍ നിലംപതിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും അന്തരീക്ഷത്തില്‍ നിന്നും പൊടിപടലങ്ങള്‍ ഇതുവരെ നീങ്ങിയിട്ടില്ല. ഇത് നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

Samayam Malayalam 11 Jan 2020, 12:40 pm
കൊച്ചി: മരടിലെ മൂന്ന് ഫ്‌ളാറ്റുകളും തവിടുപൊടിയായി. ശ്വാസം അടക്കി പിടിച്ചാണ് നാട്ടുകാര്‍ ഫ്‌ളാറ്റുകള്‍ തകര്‍ന്നടിയുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഹോളിഫെയ്ത്ത് എച്ച് ടു ഒ 11.17 നും ആല്‍ഫ സെറിന്‍ 11.44 നുമാണ് തകര്‍ത്തത്. സെക്കന്റുകളുടെ ഇടവേളകളിലാണ് ആല്‍ഫ സെറിന്റെ രണ്ട് ബ്ലോക്കുകളും നിലംപൊത്തിയത്. മൂന്ന് നിലയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് കൂനയാണ് അവശേഷിച്ചിരിക്കുന്നത്.
Samayam Malayalam Maradu Flat


ഫ്‌ളാറ്റുകള്‍ ഓരോന്നായി നിലംപതിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് കെട്ടിട അവശിഷ്ടങ്ങളില്‍ നിന്നും ഉയരുന്ന പൊടിയെയാണ്. എന്നാല്‍, സ്‌ഫോടനം മൂലം യാതൊരു പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ലെന്ന് ഡോ. അജിത് ഹരിദാസ് പറഞ്ഞു. ഫയര്‍ എഞ്ചിനുകള്‍ വെള്ളം ഉപയോഗിച്ച് പൊടിപടലങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളും. ഹോളിഫെയ്ത്തിലെ 19 നിലകളിലെ 91 അപ്പാര്‍ട്‌മെന്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ന്നടിക്കുമ്പോള്‍ 7 നില പൊക്കത്തിലാണ് നിലംപതിക്കുന്നത്. 200 മില്ല്യണ്‍ സെക്കന്റുകളിലാണ് കെട്ടിടം നിലംപതിച്ചത്.

മരടിലെ മൂന്ന് കെട്ടിടങ്ങളും തകര്‍ന്ന് നിമിഷങ്ങള്‍ പിന്നിട്ടിട്ടും അന്തരീക്ഷത്തില്‍ നിന്നും പൊടിപടലങ്ങള്‍ മാറിയിട്ടില്ല. ഇതു നീക്കം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. ആല്‍ഫ സെറീന്റെ ബ്ലോക്കുകള്‍ തകര്‍ത്തപ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ അടുത്തുള്ള കായലിലേക്ക് പതിക്കുകയുണ്ടായി.

16 നിലകളിലുള്ള ആല്‍ഫ സെറീന്റെ 2 ബ്ലോക്കുകളിലെ 80 അപ്പാര്‍ട്‌മെന്റുകളാണ് ഹോളിഫെയ്ത്തിനു ശേഷം തകര്‍ന്നത്. 3598 ദ്വാരങ്ങളിലായി 343 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ചു. 10 സെക്കന്റിനുള്ളിലാണ് കെട്ടിടം നിലംപതിച്ചത്. 21,400 ടണ്‍ അവശിഷ്ടമാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്