ആപ്പ്ജില്ല

J Chinju Rani: ജെ ചിഞ്ചു റാണി മന്ത്രി; സിപിഐയിലെ ഏക വനിത മന്ത്രി; മത്സരിച്ചത് പ്രതിഷേധങ്ങളെ മറികടന്ന്

1990 മുതൽ തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുള്ള നേതാവാണ് ചിഞ്ചുറാണി. ഗ്രാമപഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ചിഞ്ചുറാണി ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

Samayam Malayalam 18 May 2021, 2:50 pm
കൊച്ചി: സിപിഐ പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധങ്ങളും വെല്ലുവിളികളും തരണം ചെയ്‍ത്‍ കൊല്ലം ചടയമംഗലത്ത് വിജയിച്ച ജെ ചിഞ്ചു റാണി, രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകും. സിപിഐ പ്രഖ്യാപിച്ച നാല് മന്ത്രിമാരില്‍ ഒരേയൊരു വനിതയാണ് ചിഞ്ചുറാണി.
Samayam Malayalam Chinchu Rani
ചിഞ്ചു റാണി


പി പ്രസാദ്, കെ രാജൻ, ജിആർ അനിൽ എന്നിവരാണ് സിപിഐയില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍.

Also Read : സിപിഐയിൽ നിന്നുള്ള മന്ത്രിമാരുടെ പട്ടിക വായിക്കാം

13,009 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചിഞ്ചുറാണി ചടയമംഗലത്തു നിന്നും വിജയിച്ചത്. കോണ്‍ഗ്രസിന്റെ എം എം നാസറായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. 67,252 വോട്ടുകളാണ് ചിഞ്ചുറാണിക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 53,574 വോട്ടുകളും ലഭിച്ചു.

1990 മുതൽ തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുള്ള നേതാവാണ് ചിഞ്ചുറാണി. ഗ്രാമപഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ചിഞ്ചുറാണി ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിർണയത്തിന് ശേഷം പ്രാദേശിക സിപിഐ പ്രവര്‍ത്തകര്‍ തന്നെ ചിഞ്ചുറാണിക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിഞ്ചു റാണിയെ തോൽപ്പിക്കും, ചിഞ്ചു റാണി ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് സിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. എ മുസ്തഫയെ അനുകൂലിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം.

എന്നാൽ, ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ചിഞ്ചുറാണിയെ സിപിഐ സ്ഥാനാർഥിയായി ഇന്ന് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലം കമ്മിറ്റികളും ജില്ലാ കൗണ്‍സിലും നിര്‍ദേശിച്ച പേരുകളില്‍ ഇല്ലാത്ത ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.

കൊല്ലം ജില്ലയില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലെ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക പ്രതിഷേധങ്ങള്‍ പരിഗണിക്കാതെ ചിഞ്ചു റാണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

കോളജ് പഠനകാലം മുതൽക്കെ രാഷ്ട്രായ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു ചിഞ്ചുറാണി. പലതവണ തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ഇവരുടെ പേര് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി തവണ ഉയര്‍‍ന്ന് കേട്ടിരുന്നു.

Also Read : അഡോൾഫ് ഹിറ്റ്ലർ: ലൈംഗിക അരാജകത്വം, രതിവൈകൃതങ്ങൾ; പുതിയ വിവരങ്ങൾ ഡോക്യുമെന്‍ററിയില്‍

രണ്ട് ഘട്ടങ്ങളിലായി ചിഞ്ചു റാണിയുടെ പേര് ഉയർന്ന് വന്നിരുന്നു. മൂന്നിൽ കൂടുതൽ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഓരോ സ്ത്രീയെ പരിഗണിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതാണ് ചിഞ്ചുറാണിക്ക് നറുക്ക് വീഴാൻ കാരണമായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്