ആപ്പ്ജില്ല

ആരാകും പ്രതിപക്ഷ നേതാവ്? സതീശനോ ചെന്നിത്തലയോ?

സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ചെന്നിത്തലയെ മാറ്റേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം.

Samayam Malayalam 17 May 2021, 8:20 pm
കൊച്ചി: കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരാനിരിക്കെ പ്രതിപക്ഷ നേതാവ് ആരാകുമെന്നത് സംബന്ധിച്ച് ചർച്ച മുറുകുന്നു. വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിക്കാനാണ് സമ്മർദ്ദമേറുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതിനു പിന്നാലെയാണ് സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിക്കണമെന്ന ആവശ്യം ഉയരുന്നത്. തലമുറ കൈമാറ്റം അനിവാര്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു.
Samayam Malayalam who will be the next opposition leader of kerala ramesh chennithala or vd satheesan
ആരാകും പ്രതിപക്ഷ നേതാവ്? സതീശനോ ചെന്നിത്തലയോ?


ചെന്നിത്തല തുടരണമെന്ന് ഐ ഗ്രൂപ്പ്


അതേസമയം, പ്രതിപക്ഷ സ്ഥാനത്ത് ആരെത്തുമെന്ന കാര്യത്തിൽ നാളത്തെ യോഗത്തിൽ തീരുമാനമാകും. ഹൈക്കമാന്റ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയ ചെന്നിത്തലയെ മാറ്റേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. മാറ്റം പാർട്ടി തലത്തിൽ മതിയെന്നും ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നു.

​വിഡി സതീശനായി മുറവിളി


നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മാറണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. ഐ ഗ്രൂപ്പിൽ നിന്നുതന്നെയുള്ള വിഡി സതീശനായുള്ള മുറവിളി ചെന്നിത്തലയ്ക്ക് എതിരാകുമെന്നാണ് വിലയിരുത്തൽ. ചെന്നിത്തല മാറണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ എടുത്തുചാടിയുള്ള അഭിപ്രായ പ്രകടനം വേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം.

​നാളെ അറിയാം


ഹൈക്കമാന്റ് പ്രതിനിധികളുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും എ ഗ്രൂപ്പിന്റെ പ്രതികരണം. എ ഗ്രൂപ്പിൽ നിന്നുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേര് ഒരു വേള ഉയർന്നുവന്നെങ്കിലും അതേപ്പറ്റിയുള്ള ചർച്ചകൾ പിന്നീട് നിലച്ചു. 21 ൽ 12 ഐ ഗ്രൂപ്പ് നേതാക്കളും ഒമ്പത് എ ഗ്രൂപ്പ് നേതാക്കളുമാണ് ഉള്ളത്. കഴിഞ്ഞ തവണ കോൺഗ്രസ് നിയമസഭാ കക്ഷി യോഗ ദിനത്തിൽ തന്നെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിരുന്നു. ഇക്കുറി തർക്കമൊന്നും ഇല്ലെങ്കിൽ പ്രതിപക്ഷ നേതാവിനെ ചൊവ്വാഴ്ച അറിയാം. യോഗത്തിൽ ചെന്നിത്തല സ്വീകരിക്കുന്ന നിലപാട് പ്രധാനമായിരിക്കും. ചെന്നിത്തല മാറായാൽ കെപിസിസി അധ്യക്ഷനും മാറ്റം ഉണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്