ആപ്പ്ജില്ല

ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം! ഇടമലക്കുടിയിൽ അക്ഷയ സെൻ്റര്‍ തകര്‍ത്തു

ഞായറാഴ്ച പുലർച്ചെയാണ് ഇടമലക്കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അക്ഷയ സെൻ്റര്‍ തകർന്നത്. അക്ഷയ സെൻ്ററും ഇലക്ട്രോണിക് ഉപകരണങ്ങളും വി സാറ്റിൻ്റെ ഡിഷും പൂർണമായി തകർന്നുവെന്നാണ് റിപ്പോർട്ട്.

Samayam Malayalam 28 Jan 2020, 8:56 am
Samayam Malayalam Wild Elephant


മൂന്നാർ: ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയായ ഇടമലക്കുടിയിൽ കാട്ടാന ആക്രമണം. സൊസൈറ്റിക്കുടിയിലെ അക്ഷയ സെൻ്റര്‍ കാട്ടാന തകര്‍ത്തു. പ്രദേശവാസികള്‍ സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ നടത്തുവാൻ ആശ്രയിച്ചിരുന്ന ഏക അക്ഷയ സെൻ്ററാണ് കാട്ടാനയുടെ ആക്രമണത്തിൽ തകര്‍ന്നത്.

Also Read: കുതിരാനിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ; തുരങ്കം ഭാഗികമായി തുറക്കും

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണം. സംഭവത്തിൽ അക്ഷയ സെൻ്ററും ഇലക്ട്രോണിക് ഉപകരണങ്ങളും വി സാറ്റിൻ്റെ ഡിഷും തകര്‍ന്നു. പ്രദേശത്തെ കാട്ടാന ശല്യം ജനജീവിതം ദുസ്സഹമാക്കി.

Also Read: വീര്യം ചോരാതെ ലക്ഷ്മിയമ്മ! മഹാശൃംഖലയിൽ അണിനിരന്നത് ഒരു കുടുംബത്തിലെ നാല് തലമുറകൾ!!

അതേസമയം ഇടമലക്കുടിയിലെ ഏക അക്ഷയ സെൻ്റര്‍ തകര്‍ന്നതോടെ സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ നടത്തുവാൻ ഇനി ദേവികുളത്ത് എത്തണം. ഇടമലക്കുടിയിൽ നിന്ന് 40 കിലോമീറ്റര്‍ താണ്ടിയാൽ മാത്രമാണ് ദേവികുളത്ത് എത്താൻ സാധിക്കൂ. അധികൃതര്‍ ഉടൻ പ്രശ്നം പരിഹരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Also Read: ബീമാപള്ളി ഉറൂസിന് ദേശീയ ഗാനത്തോടെ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടിയേറി

കഴിഞ്ഞ മാസം ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു. ചിന്നക്കനാൽ സ്വദേശി തങ്കനാണ് മരിച്ചത്. വെള്ളമെടുക്കാൻ പോയ തങ്കനെ പറമ്പിൽ വെച്ചാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടായിട്ടും വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്