ആപ്പ്ജില്ല

വണ്ടൂർ എംഎൽഎയായി തുടരും, മത്സരിക്കാനില്ല: എ.പി അനിൽകുമാർ

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ.പി അനിൽകുമാർ. വണ്ടൂർ എംഎൽഎ ആയിട്ട് തുടരാനാണ് താൽപര്യമെന്നും അനിൽകുമാർ വ്യക്തമാക്കി. ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് അനിൽകുമാറിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

Samayam Malayalam 11 Mar 2019, 5:50 pm
മലപ്പുറം: മുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കോൺഗ്രസിൽ ആശങ്ക തുടരുന്നു. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർക്ക് പിന്നാലെ മത്സരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ.പി അനിൽകുമാർ. വണ്ടൂർ എംഎൽഎ ആയിട്ട് തുടരാനാണ് താൽപര്യമെന്നും അനിൽകുമാർ വ്യക്തമാക്കി. ആലത്തൂർ മണ്ഡലത്തിൽ അനിൽകുമാറിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Samayam Malayalam A P Anilkumar.


ഇക്കാര്യം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയേയും അറിയിച്ചതായും അനിൽകുമാർ വ്യക്തമാക്കി. അതിനിടെ, തെരഞ്ഞെടുപ്പ്, സംഘടനാ ചുമതലകൾ ഉള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മത്സരിക്കേണ്ടെന്ന് സ്‌ക്രീനിങ് കമ്മിറ്റി തീരുമാനിച്ചു. ആലപ്പുഴ മണ്ഡലത്തിലാണ് വേണുഗോപാലിനെ മത്സരിപ്പിക്കാൻ കെപിസിസി ആലോചിച്ചിരുന്നത്. എന്നാൽ, തിരക്ക് മൂലം മത്സരിക്കാനില്ലെന്ന് വേണുഗോപാൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മുതിർന്ന നേതാക്കൾ എല്ലാം മത്സരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറുന്നത് എഐസിസിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ,വി എം സുധീരൻ എന്നിവർ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് പറഞ്ഞത് ഹൈക്കമാൻഡിൽ അതൃപ്തിയുണ്ടാക്കി. എന്നാൽ, സമ്മർദ്ദം ഏറിയതോടെ കണ്ണൂരിൽ സ്ഥാനാർത്ഥിയാകാമെന്ന് കെ സുധാകരൻ സമ്മതിച്ചു.

കെ സുധാകരൻ എൽഡിഎഫിന്റെ പി. കെ ശ്രീമതിക്കെതിരെ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയാകും.
പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് മത്സരിക്കും. ഇടതു പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുന്ന ഘട്ടത്തിലും സ്ഥാനാർഥി പട്ടിക പൂർത്തിയാകാത്തത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്