കൊച്ചി: സഭക്ക് പുറത്ത് പോകണമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകിയ സാഹചര്യം ഖേദകരമെന്ന് സിസ്റ്റർ ലൂസി കളപ്പുര. സന്യാസം വിട്ടു പോകില്ലെന്നും വ്രതം തുടരുക തന്നെ ചെയ്യുമെന്നും സിസ്റ്റർ ലൂസി വെളിപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് പിന്തുണ നൽകിയതിനാണ് സഭ സിസ്റ്റർ ലൂസിക്കെതിരെ നടപടി സ്വീകരിച്ചത്. സഭ പാലിക്കുന്ന കാനോനിക ചട്ടപ്രകാരം തന്നെയാണ് മുൻപ് ലഭിച്ച എല്ലാ നോട്ടീസുകൾക്കും മറുപടി നൽകിയതെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു. സിനഡ് തീരുമാനങ്ങൾ ലംഘിച്ച് ചാനൽ ചർച്ചകളിൽ സിസ്റ്റർ പങ്കെടുത്തു എന്നതാണ് പ്രധാന കുറ്റം. സിസ്റ്റർ സ്വയം പുറത്ത് പോയില്ലെങ്കിൽ സഭ പുറത്താക്കുമെന്നാണ് അവസാനം നൽകിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായാണ് സഭ പറയുന്നത്. ഇതോടൊപ്പം നിരവധി കുറ്റങ്ങളാണ് ലൂസിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതായിരുന്നു പ്രധാന കുറ്റം. എന്നാല്‍ പുതിയ നോട്ടീസില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ല. പകരം സ്വന്തമായി കാര്‍ വാങ്ങിയതും വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും അടക്കമുള്ള കാര്യങ്ങളാണ് പുതിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ശമ്പളം സഭയ്ക്ക് നല്‍കാത്തതും സഭയെ ചൊടിപ്പിച്ചിട്ടുണ്ട്. സഭയില്‍ നിന്ന് പുറത്ത് പോകണമെന്നതാണ് പുതിയ കത്തിലെ പ്രധാന ആവശ്യം. അല്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്താക്കും. പുറത്ത് പോകുന്നില്ലെങ്കില്‍ ഏപ്രില്‍ 16ന് മുമ്പ് കാരണം അറിയിക്കണമെന്നും സഭ ആവശ്യപ്പെടുന്നു.
കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായാണ് സഭ പറയുന്നത്. ഇതോടൊപ്പം നിരവധി കുറ്റങ്ങളാണ് ലൂസിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതായിരുന്നു പ്രധാന കുറ്റം. എന്നാല്‍ പുതിയ നോട്ടീസില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ല. പകരം സ്വന്തമായി കാര്‍ വാങ്ങിയതും വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും അടക്കമുള്ള കാര്യങ്ങളാണ് പുതിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ശമ്പളം സഭയ്ക്ക് നല്‍കാത്തതും സഭയെ ചൊടിപ്പിച്ചിട്ടുണ്ട്. സഭയില്‍ നിന്ന് പുറത്ത് പോകണമെന്നതാണ് പുതിയ കത്തിലെ പ്രധാന ആവശ്യം. അല്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്താക്കും. പുറത്ത് പോകുന്നില്ലെങ്കില്‍ ഏപ്രില്‍ 16ന് മുമ്പ് കാരണം അറിയിക്കണമെന്നും സഭ ആവശ്യപ്പെടുന്നു.