തൃശൂർ: തൃശൂർ മണ്ഡലത്തിൽ തനിക്ക് വിജയിക്കണമെന്നും അവിടെ താമസിച്ചു കൊണ്ട് താൻ നാടിനെ സേവിക്കുമെന്നും സുരേഷ് ഗോപി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്. നെറ്റിപ്പട്ടം ചാർത്തി തന്നാൽ ഗുരുവായൂർ കേശവനെ പോലെ പാർലമെന്റിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപി പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നളളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്‍റിൽ ഞാനുണ്ടാകും-' സുരേഷ് ഗോപി പറഞ്ഞു.
കെവിൻ, ശ്രീജിത്ത്, അഭിമന്യു അടക്കമുള്ളവരുടെ മരണത്തെ കുറിച്ച് ജനങ്ങൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനഹിതമല്ലാത്ത കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. വല്ലാർപാടം പദ്ധതി സർക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നെന്നും സുരേഷ് ഗോപി ആരോപിച്ചു.
'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നളളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്‍റിൽ ഞാനുണ്ടാകും-' സുരേഷ് ഗോപി പറഞ്ഞു.
കെവിൻ, ശ്രീജിത്ത്, അഭിമന്യു അടക്കമുള്ളവരുടെ മരണത്തെ കുറിച്ച് ജനങ്ങൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനഹിതമല്ലാത്ത കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. വല്ലാർപാടം പദ്ധതി സർക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നെന്നും സുരേഷ് ഗോപി ആരോപിച്ചു.