ആപ്പ്ജില്ല

സംസ്ഥാനത്ത് ബസുകള്‍ ഓടുമോ? നാലാഘട്ട ലോക്ക്ഡൗണില്‍ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം

പൊതുഗതാഗതം, സ്‌കൂളുകള്‍ എന്നീ കാര്യങ്ങളില്‍ നയപരമായ തീരുമാനം ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

Samayam Malayalam 18 May 2020, 8:49 am
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മെയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇന്നിറങ്ങും. പൊതുഗതാഗതം, സ്‌കൂളുകള്‍ എന്നീ കാര്യങ്ങളില്‍ നയപരമായ തീരുമാനം ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. അന്തര്‍ ജില്ലാ യാത്രകള്‍ക്കും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ഉള്ള അനുമതികള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
Samayam Malayalam will restart the public transport guidelines of lockdown will release in kerala today
സംസ്ഥാനത്ത് ബസുകള്‍ ഓടുമോ? നാലാഘട്ട ലോക്ക്ഡൗണില്‍ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം


​പൊതുഗതാഗതം എങ്ങനെ?

സംസ്ഥാനത്ത് ട്രെയിന്‍, ബസ് സര്‍വീസുകള്‍ വ്യാപകമായി നടത്തണോ എന്നതില്‍ അന്തര്‍- ജില്ലാ- സംസ്ഥാന യാത്രകള്‍ എന്തെല്ലാം നിബന്ധനകള്‍ക്ക് വിധേയമായി വേണമെന്നതിലും ഇന്ന് തീരുമാനമുണ്ടാകും. യാത്രാ വാഹനങ്ങള്‍ക്കും ബസുകള്‍ക്കും അതത് സംസ്ഥാനങ്ങളുടെ അനുവാദത്തോടെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

​എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുമോ?

മെയ് 31 വരെ രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാല്‍ മെയ് 26 ന് തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റാനാണ് സാധ്യത. മെയ് 31 നു ശേഷം എപ്പോള്‍ പരീക്ഷകള്‍ നടത്താനാകുമെന്നതും അപ്രകാരം നടത്തിയാല്‍ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്നതും അതിനുവേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണമെന്നതും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗത്തില്‍ ചര്‍ച്ച ചെയ്യു. ഇതുവരെ പൂര്‍ത്തിയായ എസ്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്നു ആരംഭിക്കുകയാണ്.

​ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്ന് കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുക. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ബഫര്‍ സോണുകളും സംസ്ഥാനങ്ങള്‍ തീരുമാനിക്കാം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 9 മണിയ്ക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു.

​മുമ്പുള്ള നിരോധനം തുടരുന്നത് ഈ മേഖലകളില്‍

ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിര്‍ത്തിയിലും തടയാന്‍ പാടില്ല. കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ ചരക്ക്- കാര്‍ഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്. സ്‌കൂള്‍, കോളജുകള്‍, പരിശീലനസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തുറക്കരുത്. സിനിമാ തിയേറ്ററുകള്‍, മാളുകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലിഹാളുകള്‍ എന്നിവയ്ക്ക് നിരോധനം തുടരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്