ആപ്പ്ജില്ല

അപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌കറെന്ന് സാക്ഷി മൊഴി

ബാലഭാസ്കറിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘവും അപകടസ്ഥലം സന്ദർശിച്ചു

Samayam Malayalam 25 Nov 2018, 3:18 pm
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌കർ തന്നെയായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് അഞ്ച് സാക്ഷികൾ മൊഴി നൽകി. നേരത്തെ ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുൻ ഇതേ മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി അർജുനായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് മൊഴി നൽകി.
Samayam Malayalam balabhaskar and family


Read More : Balabhaskar Death Investigation: സമഗ്ര അന്വേഷണം വേണമെന്ന് അച്ഛൻ

കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അച്ഛൻ സി.കെ. ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് അച്ഛൻ മുഖ്യമന്ത്രിക്കും ഡിജിപി ലോക്‌നാഥ് ബെഹ്റക്കും കത്ത് നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചു. കേസിൽ ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുന്റെ പശ്ചാത്തലം പോലീസ് പരിശോധിക്കും.

Read More: ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്ന് ഭാര്യ ലക്ഷ്‌മി

ബാലഭാസ്‌കറിന്റെ കാറിന്റെ പിന്നാലെ ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്ന കൊല്ലം സ്വദേശിയുടെയും രക്ഷാപ്രവർത്തകരുടെയും സമീപവാസികളുടെയും മൊഴികളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Read More: ബാലഭാസ്കറിന്‍റെ മരണം: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

അപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു.ഗുരുതര പരുക്കേറ്റ ഭാര്യ ലക്ഷ്‌മി ആശുപത്രി വിട്ട ശേഷം ഡ്രൈവറാണ് കാർ ഓടിച്ചിരുന്നതെന്ന് മൊഴി നൽകിയിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയും എടുക്കുമെന്ന് പോലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോൾ മൊഴിയെടുത്തിരിക്കുന്നത്. ബാലഭാസ്കറിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘവും സംഭവസ്ഥലം സന്ദർശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്