കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം വൈകുന്ന വിഷയത്തിൽ പരാതി പറയാനെത്തിയ വീട്ടമമ എറണാകുളം കളക്ടറേറ്റിൽ കുഴഞ്ഞു വീണു. കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിനു മുന്നിൽ ക്യൂ നിൽക്കവേയാണ് വീട്ടമ്മ കുഴഞ്ഞു വീണത്. പ്രളയത്തിൽ വീടുകള്‍ തകര്‍ന്നവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസവും നഷ്ടപരിഹാരം വൈകുന്നത് സംബന്ധിച്ച് പരാതി പറയാനായി കളക്ടറേറ്റിൽ എത്തുന്നത്. പ്രളയം ഏറ്റവുമധികം നാശം വിതച്ച വടക്കൻ പറവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിൽ നിന്നുള്ളവരാണ് പരാതികള്‍ അറിയിക്കാനായി കളക്ടറേറ്റിൽ കാത്തു നിൽക്കുന്നത്. പ്രായമായവരും രോഗികളും സ്ത്രീകളുമടക്കം നിരവധി പേര് ഭക്ഷണം പോലും കഴിക്കാതെ കളക്ടറേറ്റിൽ കാത്തു നിൽക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് ഇവരുടെ പരാതി.
സര്‍ക്കാര്‍ അടിയന്തര സഹായമായി നല്കിയ പതിനായിരം രൂപ മാത്രം ലഭിച്ചവരാണ് മിക്കവരും. അപേക്ഷയിൽ തെറ്റുകള്‍ കടന്നു കൂടിയത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലമാണ് പലരും ഏറെ നേരം കാത്തു നിൽക്കുന്നത്. ദിവസവും പരാതി പരിഹാര സെല്ലിൽ നിന്ന് ടോക്കൺ നല്‍കുന്നത് 120 പേര്‍ക്കാണെങ്കിലും ടോക്കൺ ലഭിക്കാത്തവരും പരാതി പറയാനായി കാത്തു നിൽക്കാറുണ്ട്.
അതേസമയം, ഈ വിഷയം നിയമസഭയിലടക്കം താൻ പലതവണ ഉന്നയിച്ചെന്നും എന്നാൽ പ്രശ്നത്തിന് പരിഹാരമായില്ലെന്നും വി ഡി സതീശൻ എം എൽ എ ആരോപിച്ചു. സര്‍ക്കാരിനു പണമില്ലാത്തതല്ലെന്നും നടത്തിപ്പിലുണ്ടായ വീഴ്ചയാണ് നഷ്ടപരിഹാരം വൈകാൻ കാരണമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. അനുവദിച്ച നിസ്സാര തുക പോലും ജനങ്ങളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തിന് പ്രാധാന്യം നല്‍കുന്നില്ല. ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്നും പലരും താമസിക്കുന്നത് ബന്ധുക്കളുടെ വീടുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു.
സര്‍ക്കാര്‍ അടിയന്തര സഹായമായി നല്കിയ പതിനായിരം രൂപ മാത്രം ലഭിച്ചവരാണ് മിക്കവരും. അപേക്ഷയിൽ തെറ്റുകള്‍ കടന്നു കൂടിയത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലമാണ് പലരും ഏറെ നേരം കാത്തു നിൽക്കുന്നത്. ദിവസവും പരാതി പരിഹാര സെല്ലിൽ നിന്ന് ടോക്കൺ നല്‍കുന്നത് 120 പേര്‍ക്കാണെങ്കിലും ടോക്കൺ ലഭിക്കാത്തവരും പരാതി പറയാനായി കാത്തു നിൽക്കാറുണ്ട്.
അതേസമയം, ഈ വിഷയം നിയമസഭയിലടക്കം താൻ പലതവണ ഉന്നയിച്ചെന്നും എന്നാൽ പ്രശ്നത്തിന് പരിഹാരമായില്ലെന്നും വി ഡി സതീശൻ എം എൽ എ ആരോപിച്ചു. സര്‍ക്കാരിനു പണമില്ലാത്തതല്ലെന്നും നടത്തിപ്പിലുണ്ടായ വീഴ്ചയാണ് നഷ്ടപരിഹാരം വൈകാൻ കാരണമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. അനുവദിച്ച നിസ്സാര തുക പോലും ജനങ്ങളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തിന് പ്രാധാന്യം നല്‍കുന്നില്ല. ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്നും പലരും താമസിക്കുന്നത് ബന്ധുക്കളുടെ വീടുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു.