പത്തനംതിട്ട: തമിഴ്‌നാട്ടിൽ നിന്ന് ശബരിമലയിലേക്ക് യുവതികളെ എത്തിക്കുമെന്ന സൂചന ശരി വെച്ച് തമിഴ്‌നാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. 50 വയസിന് താഴെയുള്ള 40 യുവതികളെ എത്തിക്കാനാണ് നീക്കം. 'ഹിന്ദു മക്കൾ കക്ഷി' എന്ന സംഘടനാ ഇതിനായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളെ സംഘടിപ്പിച്ചു തുടങ്ങിയെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്‌തു.
ദക്ഷിണമേഖല എഡിജിപി അനിൽകാന്ത് ഇത് സംബന്ധിച്ച് പത്തനംതിട്ട, കോട്ടയം എസ്‌പിമാർക്ക് കത്ത് നൽകിയിരുന്നു. യുവതികൾ എരുമേലി വാവര് പള്ളിയിൽ പ്രവേശിക്കാനും അവിടെ നിന്ന് സന്നിധാനത്തേക്ക് പോകാനും സാധ്യതയുണ്ടെന്നായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്. നിലക്കൽ, ശബരിമല, പമ്പ, ഇലവുങ്കൽ മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കി ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിരുന്നു.
തമിഴ്‌നാട്ടിൽ തന്നെ വിവിധ ഭാഗങ്ങളിൽ മുസ്ലിം നേതാക്കളെ കൊലപ്പെടുത്തിയതിനു മറ്റും തീവ്ര സ്വഭാവമുള്ള ഹിന്ദു മക്കൾ കക്ഷിയുടെ പേരിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഇവരുടെ ശബരിമലയിലേക്കും എരുമേലി വാവര് പള്ളിയിലേക്കുമുള്ള വരവ് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്.
ദക്ഷിണമേഖല എഡിജിപി അനിൽകാന്ത് ഇത് സംബന്ധിച്ച് പത്തനംതിട്ട, കോട്ടയം എസ്‌പിമാർക്ക് കത്ത് നൽകിയിരുന്നു. യുവതികൾ എരുമേലി വാവര് പള്ളിയിൽ പ്രവേശിക്കാനും അവിടെ നിന്ന് സന്നിധാനത്തേക്ക് പോകാനും സാധ്യതയുണ്ടെന്നായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്. നിലക്കൽ, ശബരിമല, പമ്പ, ഇലവുങ്കൽ മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കി ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിരുന്നു.
തമിഴ്‌നാട്ടിൽ തന്നെ വിവിധ ഭാഗങ്ങളിൽ മുസ്ലിം നേതാക്കളെ കൊലപ്പെടുത്തിയതിനു മറ്റും തീവ്ര സ്വഭാവമുള്ള ഹിന്ദു മക്കൾ കക്ഷിയുടെ പേരിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഇവരുടെ ശബരിമലയിലേക്കും എരുമേലി വാവര് പള്ളിയിലേക്കുമുള്ള വരവ് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്.