കോഴിക്കോട്: കുട്ടികളുടെ വസ്ത്രധാരണത്തിൽ ലിംഗഭേദം പാടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കുട്ടികൾ കൂടാതെ അധ്യാപകർക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ക്ലാസുകളിൽ എത്താൻ സാധിക്കണമെന്നും സതീദേവി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീദേവി. Also Read: അത് തിരക്കഥയുണ്ടാക്കി ഷൂട്ട് ചെയ്തത്; വിവാദത്തിൽ പ്രതികരണവുമായി ഫിറോസ് ചുട്ടിപ്പാറ
സംസ്ഥാനത്തെ കോളേജുകളിലെ അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് നിബന്ധനകളില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. ചില കോളേജുകൾ അധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയതിനെത്തുടർന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
Also Read: മിന്നൽ പരിശോധന ഫലം കണ്ടു; മെഡിക്കല്‍ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് 2008 ഫെബ്രുവരിയിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടർന്ന് പരാതികൾ ഉയർന്നപ്പോൾ 2014 ൽ വീണ്ടും സർക്കുലർ ഇറക്കി. അധ്യാപർക്കുമേൽ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കരുതെന്നായിരുന്നു സർക്കുലർ ആവർത്തിച്ച് വ്യക്തമാക്കിയത്. എന്നാൽ സാരി ധരിച്ചെത്തണമെന്ന നിബന്ധനയിൽ മാറ്റം വരുത്താൻ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും തയ്യാറായില്ല.
Also Read: മിസ് കേരള വിജയികളുടെ മരണം: നിർണായക ദൃശ്യങ്ങളുള്ള ഡിവിആർ ഹോട്ടലുടമ പോലീസിന് കൈമാറി
സ്വകാര്യ സ്കൂളുകളിൽ യൂണിഫോം കണക്കെ സാരിയും കോട്ടും നിർബന്ധമാക്കിയിരുന്നു. കൊടുങ്ങല്ലൂരിലെ കോളേജിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിലപാട് ആവർത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കോളേജുകളിലെ അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് നിബന്ധനകളില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. ചില കോളേജുകൾ അധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയതിനെത്തുടർന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
Also Read: മിന്നൽ പരിശോധന ഫലം കണ്ടു; മെഡിക്കല്‍ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് 2008 ഫെബ്രുവരിയിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടർന്ന് പരാതികൾ ഉയർന്നപ്പോൾ 2014 ൽ വീണ്ടും സർക്കുലർ ഇറക്കി. അധ്യാപർക്കുമേൽ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കരുതെന്നായിരുന്നു സർക്കുലർ ആവർത്തിച്ച് വ്യക്തമാക്കിയത്. എന്നാൽ സാരി ധരിച്ചെത്തണമെന്ന നിബന്ധനയിൽ മാറ്റം വരുത്താൻ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും തയ്യാറായില്ല.
Also Read: മിസ് കേരള വിജയികളുടെ മരണം: നിർണായക ദൃശ്യങ്ങളുള്ള ഡിവിആർ ഹോട്ടലുടമ പോലീസിന് കൈമാറി
സ്വകാര്യ സ്കൂളുകളിൽ യൂണിഫോം കണക്കെ സാരിയും കോട്ടും നിർബന്ധമാക്കിയിരുന്നു. കൊടുങ്ങല്ലൂരിലെ കോളേജിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിലപാട് ആവർത്തിച്ചിരിക്കുന്നത്.