തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിം സുന്നി പള്ളികളിൽ സ്ത്രീ പ്രവേശനം ഉറപ്പാക്കണം. എന്നാൽ, വിശ്വാസങ്ങളുടെ കാര്യത്തിൽ വിശ്വാസികളാണ് തീരുമാനം എടുക്കേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പ്രതികരിച്ചു.
ശബരിമല വിധി വന്നതിന് പിന്നാലെയുണ്ടായ തിരിച്ചടിയുടെ നിരാശ ബാധിച്ചതിനാലാണ് കോടിയേരി ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നും മജീദ് വ്യക്തമാക്കി. തന്ത്രി കുടുംബവുമായി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് സർക്കാർ ക്ഷിണച്ചതെന്നും സമവായ ചർച്ചയല്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വിഷയത്തിൽ സിപിഎം നിലപാട് മാറ്റിയിട്ടില്ല.കോൺഗ്രസം ബിജെപിയും രണ്ടാം വിമോചന സമരത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ശബരിമല വിധി വന്നതിന് പിന്നാലെയുണ്ടായ തിരിച്ചടിയുടെ നിരാശ ബാധിച്ചതിനാലാണ് കോടിയേരി ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നും മജീദ് വ്യക്തമാക്കി. തന്ത്രി കുടുംബവുമായി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് സർക്കാർ ക്ഷിണച്ചതെന്നും സമവായ ചർച്ചയല്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വിഷയത്തിൽ സിപിഎം നിലപാട് മാറ്റിയിട്ടില്ല.കോൺഗ്രസം ബിജെപിയും രണ്ടാം വിമോചന സമരത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.