ആപ്പ്ജില്ല

അഭിഭാഷകനെയല്ല ജോർജിനെയാണ് കാണേണ്ടത്: വനിതാ കമ്മീഷൻ

അഭിഭാഷകനോട് മറുപടി നൽകി മടങ്ങിക്കൊള്ളാൻ വനിതാ കമ്മീഷൻ

Samayam Malayalam 13 Nov 2018, 4:58 pm
ന്യൂഡൽഹി: പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അവഹേളിച്ച പി.സി.ജോർജ് എംഎൽഎയുടെ അഭിഭാഷകനെ കാണാൻ പറ്റില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ. മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ കന്യാസ്ത്രീയെയാണ് പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ് അവഹേളിച്ചത്. പി.സി ജോർജിന്റെ പരാമർശത്തിനെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുക്കുകയും എംഎൽഎ നേരിട് ഹാജരാകണമെന്ന് ചെയ്തിരുന്നു. എന്നാൽ ഉത്തരവ് പാലിക്കാൻ പി.സി.ജോർജ് തയ്യാറായില്ല.
Samayam Malayalam rekha sharma


പി.സി.ജോർജ് എംഎൽഎക്ക് പകരം അഭിഭാഷകൻ അഡോൾഫ് മാത്യു ആണ് വനിതാ കംമീഷൻ മുൻപാകെ ഹാജരായത്. എന്നാൽ, പി.സി ജോർജിന്റെ അഭിഭാഷകന് കൂടിക്കാഴ്‌ച നടത്താൻ ദേശീയാധ്യക്ഷൻ രേഖാ ശർമ്മ അനുമതി നൽകിയില്ല. പി.സി.ജോർജിനെ കാണാൻ താൽപര്യമില്ലെന്ന് രേഖാ ശർമ്മ വ്യക്തമാക്കി. ഇനി ഇതിനെതിരായി വനിതാ കമ്മീഷൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല.

സമാന രീതിയിൽ തനിക്കെതിരെ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ നിലനിൽക്കുന്നുണ്ടെന്നും അതിനാൽ മറ്റാർക്കും പി.സി.ജോർജ് വ്യക്തമാക്കി.പി.സി.ജോർജിന്റെ അഭിഭാഷകന് കൂടികാഴ്ചക്കുള്ള അവസരം നിഷേധിച്ചപ്പോൾ ഇത് ഭരണഘടനാ ലംഘനമാണെന്ന് അഭിഭാഷകൻ ചൂണ്ടികാണിച്ചു. എന്നാൽ, തന്റെ ഓഫീസിൽ മറുപടി നൽകി മടങ്ങാനാണ് രേഖ ശർമ്മ നിർദേശിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്