ആപ്പ്ജില്ല

അമ്മയിലെ ഇടതുപക്ഷ പ്രതിനിധികളെ വിമര്‍ശിച്ച് എം സി ജോസഫൈൻ

വിഷയത്തിൽ ജനപ്രതിനിധികള്‍ ഔചിത്യബോധം കാണിക്കേണ്ടിയിരുന്നു

Samayam Malayalam 28 Jun 2018, 8:50 pm
തിരുവനന്തപുരം: നടൻ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ താരസംഘടനയായ അമ്മയിലെ അംഗങ്ങളായ ഇടതുപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പ്രശ്നത്തെ അവധാനതയോടെ കാണാൻ ഇവര്‍ക്കായില്ലെന്നും വിഷയത്തിൽ ജനപ്രതിനിധികള്‍ ഔചിത്യബോധം കാട്ടേണ്ടിയിരുന്നുവെന്നും ജോസഫൈൻ പറഞ്ഞു.
Samayam Malayalam josephine.


നിലവിൽ നിയമസഭാ അംഗങ്ങളായ ഗണേഷ് കുമാര്‍, മുകേഷ്, പാര്‍ലമെന്‍റ് അംഗമായ നടൻ ഇന്നസെന്‍റ് എന്നിവര്‍ക്കെതിരെയായിരുന്നു ജോസഫൈൻ്റെ വിമര്‍ശനം. വിഷയത്തിൽ വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നു വരണമെന്ന് എം സി ജോസഫൈൻ പറഞ്ഞു.

അതേസമയം, വിഷയത്തിൽ അമ്മയുടെ നിലപാടിനെതിരെ സിനിമാരംഗത്തു നിന്ന് കൂടുതൽ പേര്‍ രംഗത്തെത്തി. അമ്മയുടെ അധാര്‍മ്മിക നടപടിയ്ക്കെതിരെ പ്രതിഷേധിക്കുന്നതായി നടൻ പി ബാലചന്ദ്രൻ രംഗത്തെത്തി. നിഗൂഢമായ ചര്‍ച്ചയ്ക്ക് ശേഷം പൊടുന്നനെയാണ് ചര്‍ച്ചയിൽ വിഷയം അവതരിപ്പിച്ചതെന്നും ജനറൽ ബോഡി യോഗത്തിൽ അഭിപ്രായം പറയാൻ സാധിക്കത്തതിൽ പശ്ചാത്താപമുണ്ടെന്നും പി ബാലചന്ദ്രൻ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനമെടുത്തത്. ഇതിൽ പ്രതികരിച്ച് നടിമാരായ ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവര്‍ രാജിവെച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്