ആപ്പ്ജില്ല

പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കും എഡിബിയും 7000 കോടി നല്‍കിയേക്കും

ലോകബാങ്കും എഡിബിയും 3500 കോടിരൂപ വീതം നൽകുമെന്നാണ് സർക്കാരിന് ലഭിച്ച സൂചന

Samayam Malayalam 22 Sept 2018, 10:51 am
തിരുവനന്തപുരം: കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്കും ഏഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്കും സംയുക്തമായി 7000 കോടി രൂപ വായ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍പ നല്‍കിയേക്കും.
Samayam Malayalam kerala flood


ലോകബാങ്കിന്‍റെയും എഡിബിയുടെയും 28 ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 10 ദിവസം പ്രളയ ബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ടുകളുടെ തുടര്‍ ചര്‍ച്ചയ്‍ക്കുശേഷമാകും വായ്‍പ നല്‍കുന്നത്.

കേരളിത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് 7000 കോടി രൂപ വായ്‍പയാണ് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച നിലവാരത്തില്‍ പുതുക്കിപ്പണിയാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടെ എത്രയും പെട്ടെന്ന് വായ്‍പ സ്വീകരിക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്