ആപ്പ്ജില്ല

കേരളം പുനര്‍നിര്‍മ്മിക്കാൻ വേണ്ടത് 25,000 കോടി: ലോകബാങ്ക്

പ്രളയക്കെടുതി സംബന്ധിച്ച് ലോകബാങ്ക്-എഡിബി സംഘമാണ് സർക്കാരിന് റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്

Samayam Malayalam 22 Sept 2018, 9:07 pm
തിരുവനന്തപുരം: മഹാപ്രളയത്തിൽ തക‍ർന്ന കേരളത്തെ പുനർനിർമ്മിക്കാൻ 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക്-എഡിബി പ്രാഥമിക റിപ്പോര്‍ട്ട്. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച് ലോകബാങ്ക്-എഡിബി സംഘമാണ് സർക്കാരിന് റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്. പ്രളയമേഖലകളിൽ നടത്തിയ 12 ദിവസത്തെ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വൈകീട്ട് ലോകബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുമെന്നാണ് അറിയുന്നത്.
Samayam Malayalam FLOODS


കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ തുക എത്രവേണമെന്ന് ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുന്നത്. മഹാപ്രളയം ആഞ്ഞടിച്ച മേഖലകളില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു ലോകബാങ്ക്-എഡിബി സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്. വിവിധ ജില്ലകളിലെ കളക്ടര്‍മാരും വിവിധ വകുപ്പുകളുടെ ചുമതലയുള്ളവരും നല്‍കിയ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്