കൊച്ചി: പ്രശസ്ത കലാ വിമർശകനും പത്രപ്രവർത്തകനുമായിരുന്ന മനോജ് നായർ (50)നെ കൊച്ചിയിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയായ മനോജ്, കൊച്ചി-മുസാരിസ് ബിനാലെയുടെ 'ആർടിസ്റ്റ് സിനിമ' വിഭാഗത്തിന്റെ ക്യൂറേറ്ററായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. ഇന്ത്യൻ എക്സ്പ്രസ്, ഏഷ്യൻ ഏജ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇക്കണോമിക് ടൈംസ്, ഔട്ട്ലുക്ക്, പയനിയർ എന്നിവയിൽ പത്രപ്രവർത്തകനായിരുന്നു. ഇന്ത്യൻ ദൃശ്യകല, സിനിമ, സാഹിത്യം തുടങ്ങിയ മേഖലകളിലായിരുന്നു മനോജിന്റെ പ്രവർത്തനം.
പെൻസിൽ സ്കെച്ച് എന്ന ആദ്യ പുസ്തകം ശ്രദ്ധേയമായിരുന്നു. പത്ത് വർഷം മുമ്പാണ് പ്രവർത്തന രംഗം ഡൽഹിയിൽനിന്നും കൊച്ചിയിലേക്ക് മാറ്റിയത്. കൊച്ചി മുസാരിസ് ബിനാലെയുടെ തുടക്കം മുതൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
ഹാർപർ കോളിൻസ് 2020ൽ പ്രസിദ്ധീകരിക്കാനിരുന്ന 'ബിറ്റ്വിൻ റോക്ക് ആന്റ് ഹാർഡ് പ്ലേസസ്' എന്ന പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. 'ഡിക്ഷനറി ഓഫ് ആൽക്കഹോളിക്ക്' എന്ന നോവൽ രചനയ്ക്കും തുടക്കമിട്ടിരുന്നു. ആജ്തക്, ഇന്ത്യ ടുഡെ ടിവി, ന്യൂസ് ഫ്ലിക്സ് എന്നിവയിൽ ശ്രദ്ധയാകർഷിച്ച ‘സോ സോറി’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയുടെ രചയിതാവുമാണ് അദ്ദേഹം.
മരണത്തിൽ അസ്വഭാവികതയില്ലെന്നും എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
പെൻസിൽ സ്കെച്ച് എന്ന ആദ്യ പുസ്തകം ശ്രദ്ധേയമായിരുന്നു. പത്ത് വർഷം മുമ്പാണ് പ്രവർത്തന രംഗം ഡൽഹിയിൽനിന്നും കൊച്ചിയിലേക്ക് മാറ്റിയത്. കൊച്ചി മുസാരിസ് ബിനാലെയുടെ തുടക്കം മുതൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
ഹാർപർ കോളിൻസ് 2020ൽ പ്രസിദ്ധീകരിക്കാനിരുന്ന 'ബിറ്റ്വിൻ റോക്ക് ആന്റ് ഹാർഡ് പ്ലേസസ്' എന്ന പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. 'ഡിക്ഷനറി ഓഫ് ആൽക്കഹോളിക്ക്' എന്ന നോവൽ രചനയ്ക്കും തുടക്കമിട്ടിരുന്നു. ആജ്തക്, ഇന്ത്യ ടുഡെ ടിവി, ന്യൂസ് ഫ്ലിക്സ് എന്നിവയിൽ ശ്രദ്ധയാകർഷിച്ച ‘സോ സോറി’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയുടെ രചയിതാവുമാണ് അദ്ദേഹം.
മരണത്തിൽ അസ്വഭാവികതയില്ലെന്നും എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.