കൊച്ചി: സംസ്ഥാനത്ത് വനിതകൾ തീർത്തത് മതിലല്ല മറിച്ച് കോട്ടയാണെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. ട്വിറ്ററിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കെവെച്ചിരിക്കുന്നത്. വനിതാ മതിലിന് തന്റെ പിന്തുണയുണ്ടെന്നും എൻ എസ് മാധവൻ ട്വീറ്റിൽ പറയുന്നു. ഒരു ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ട എറണാകുളത്താണ് ഈ സ്ത്രീ പങ്കാളിത്തമെങ്കിൽ മറ്റ് ജില്ലകളിലെ അവസ്ഥ ഊഹിക്കാവുന്നതാണെന്നും എൻ എസ് മാധവൻ വ്യക്തമാക്കി.
2019 ജനുവരി ഒന്നിന് പുതുവർഷദിനത്തിൽ വൈകീട്ട് നാല് മുതൽ 4.15 വരെയുള്ള സമയം കേരള നവോത്ഥാന ചരിത്രത്തിലെ പുതിയ അധ്യായമാണ്. തോളോട് തോൾ ചേർന്ന് നിന്ന് 620 കിലോമീറ്ററോളം അണി നിരന്നത് ലക്ഷക്കണക്കിന് വനിതകളാണ്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്തത്.
അഞ്ച് ലക്ഷത്തോളം പേർ ആലപ്പുഴ ജില്ലയിൽ മാത്രം പങ്കെടുത്തു. വടക്കൻ കേരളത്തിൽ മലബാറിലും തെക്കൻ കേരളത്തിൽ അങ്ങോളമിങ്ങോളവും മതിലിന് ലഭിച്ചത് വൻ ജന പിന്തുണയാണ്. കാസർഗോട്ടെ ചിത്താരി ചേറ്റുകുണ്ടിൽ വനിതാ മതിലിനെതിരെ ആർഎസ്എസ് ബിജെപി ആക്രമണം ഉണ്ടായത് മാത്രമാണ് ഏക അനിഷ്ട സംഭവം.
2019 ജനുവരി ഒന്നിന് പുതുവർഷദിനത്തിൽ വൈകീട്ട് നാല് മുതൽ 4.15 വരെയുള്ള സമയം കേരള നവോത്ഥാന ചരിത്രത്തിലെ പുതിയ അധ്യായമാണ്. തോളോട് തോൾ ചേർന്ന് നിന്ന് 620 കിലോമീറ്ററോളം അണി നിരന്നത് ലക്ഷക്കണക്കിന് വനിതകളാണ്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്തത്.
അഞ്ച് ലക്ഷത്തോളം പേർ ആലപ്പുഴ ജില്ലയിൽ മാത്രം പങ്കെടുത്തു. വടക്കൻ കേരളത്തിൽ മലബാറിലും തെക്കൻ കേരളത്തിൽ അങ്ങോളമിങ്ങോളവും മതിലിന് ലഭിച്ചത് വൻ ജന പിന്തുണയാണ്. കാസർഗോട്ടെ ചിത്താരി ചേറ്റുകുണ്ടിൽ വനിതാ മതിലിനെതിരെ ആർഎസ്എസ് ബിജെപി ആക്രമണം ഉണ്ടായത് മാത്രമാണ് ഏക അനിഷ്ട സംഭവം.