കൊച്ചി : കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. മഞ്ഞ അലേര്‍ട്ട് ആണ് ഈ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 21ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് ആണ്. 22ന് കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളില്‍ അലേര്‍ട്ട് ഉണ്ട്. 23ന് മലപ്പുറം ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. 24ന് ഇടുക്കി, തൃശ്ശൂർ, മലപ്പുറം , കോഴിക്കോട് , കണ്ണൂർ ജില്ലകളിലും മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ പൊതുവെ മഴ മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയോടെ മണ്‍സൂണ്‍ ഏതാണ്ട് പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു. നേരിയ ചാറ്റല്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
തുടര്‍ച്ചയായ രണ്ടാം തവണയും കാലവര്‍ഷത്തില്‍ കേരളത്തില്‍ കനത്ത നാശനഷ്ടവും ആള്‍നഷ്ടവും ഉണ്ടായി. വയനാട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടിയുണ്ടായ വലിയ അപകടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 123 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇനിയും ആളുകളെ കണ്ടെത്താനുമുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ പൊതുവെ മഴ മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയോടെ മണ്‍സൂണ്‍ ഏതാണ്ട് പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു. നേരിയ ചാറ്റല്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
തുടര്‍ച്ചയായ രണ്ടാം തവണയും കാലവര്‍ഷത്തില്‍ കേരളത്തില്‍ കനത്ത നാശനഷ്ടവും ആള്‍നഷ്ടവും ഉണ്ടായി. വയനാട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടിയുണ്ടായ വലിയ അപകടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 123 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇനിയും ആളുകളെ കണ്ടെത്താനുമുണ്ട്.