കൊല്ലം: ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച വിസ്മയയുടെ ഭര്‍ത്താവ് കിരൺ കുമാറിനെ സര്‍വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസി. മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടറാണ് കിരൺകുമാര്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് കൊല്ലം മോട്ടോര്‍ വെഹിക്കിൾ എൻഫോഴ്സ്മെന്റിലെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. കേസിൽ പോലീസ് അറസ്റ്റിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. Also Read : നടുക്കടലിൽ വച്ച് 18,000 കിലോ ബോംബ് ഒന്നിച്ച് പൊട്ടിയാൽ എന്ത് സംഭവിക്കും? പരീക്ഷണവുമായി അമേരിക്കൻ നാവികസേന
കഴിഞ്ഞ ദിവസമാണ് വിസ്മയയെ ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്ന ചിത്രങ്ങള്‍ സഹിതമുള്ള വിസ്മയയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്തായതോടെ വിവാദമാകുകയും പിന്നീട് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതോടെ ഒളിവിൽ പോയ കിരൺ കുമാറിനെ തിങ്കളാഴ്ച രാത്രിയോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണ് യുവതിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നൂറ് പവൻ സ്വർണവും 1. 25 ഏക്കര്‍ സ്ഥലവും ഒപ്പം പത്തുലക്ഷം രൂപ വിലയുള്ള ഒരു കാറുമായിരുന്നു വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ നല്കിയ കാറ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനങ്ങള്‍ക്ക് തുടക്കമായത്.
Also Read : ഫാദേഴ്സ് ഡേ സന്ദേശം അയച്ചതിനു ഫോൺ തല്ലിപ്പൊട്ടിച്ചു; തൂങ്ങിമരിച്ചതിന്റെ അടയാളങ്ങളില്ല; വെളിപ്പെടുത്തി വിസ്മയയുടെ അച്ഛൻ
2018 നവംബറിലാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായി കിരണ്‍ സര്‍വ്വീസില്‍ കയറുന്നത്. നിലവില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലാണ് കിരണ്‍ ജോലി ചെയ്തിരുന്നത്. ഇയാള്‍ പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്തിരുന്നവരില് പലരും പറയുന്നതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, വിസമയയുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ച് രംഗത്തുവന്നു.
കഴിഞ്ഞ ദിവസമാണ് വിസ്മയയെ ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്ന ചിത്രങ്ങള്‍ സഹിതമുള്ള വിസ്മയയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്തായതോടെ വിവാദമാകുകയും പിന്നീട് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതോടെ ഒളിവിൽ പോയ കിരൺ കുമാറിനെ തിങ്കളാഴ്ച രാത്രിയോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണ് യുവതിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നൂറ് പവൻ സ്വർണവും 1. 25 ഏക്കര്‍ സ്ഥലവും ഒപ്പം പത്തുലക്ഷം രൂപ വിലയുള്ള ഒരു കാറുമായിരുന്നു വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ നല്കിയ കാറ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനങ്ങള്‍ക്ക് തുടക്കമായത്.
Also Read : ഫാദേഴ്സ് ഡേ സന്ദേശം അയച്ചതിനു ഫോൺ തല്ലിപ്പൊട്ടിച്ചു; തൂങ്ങിമരിച്ചതിന്റെ അടയാളങ്ങളില്ല; വെളിപ്പെടുത്തി വിസ്മയയുടെ അച്ഛൻ
2018 നവംബറിലാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായി കിരണ്‍ സര്‍വ്വീസില്‍ കയറുന്നത്. നിലവില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലാണ് കിരണ്‍ ജോലി ചെയ്തിരുന്നത്. ഇയാള്‍ പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്തിരുന്നവരില് പലരും പറയുന്നതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, വിസമയയുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ച് രംഗത്തുവന്നു.