കൊച്ചി: പൊതു വിപണിയില്‍ രണ്ട് ലക്ഷത്തോളം വില മതിക്കുന്ന ഏഴര കിലോ നീല ചടയൻ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ തൂഫാൻ നായിക്,(36), കാലിയ (26) എന്നിവര്‍ പിടിയിൽ. പെരുമ്പാവൂര്‍ മഞ്ഞപെട്ടിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പത്ത് വര്‍ഷത്തോളമായി ഇതര സംസ്ഥാനക്കാര്‍ നടത്തുന്ന ഹോട്ടല്‍ ബിസിനസിന്റെ റ മറവിലായിരുന്നു കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്ന് തെളിഞ്ഞു. രണ്ട് മാസം മുമ്പ് പെരുമ്പാവൂര്‍ പോലീസ് ഈ ഭാഗത്തുനിന്നും ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 4 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ആ കേസിന്റെ തുടരന്വേഷണത്തിനിടയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ കഞ്ചാവ് എത്തിക്കുന്ന മറ്റൊരു സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി പെരുമ്പാവൂര്‍ ഡി വൈ എസ് പി ജി വേണുവിന്റേയും എസ്ഐ ബൈജു പൗലോസിന്റേയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ നിന്നും ചാരന്മാരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.
ഇവര്‍ വഴി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 500 കിലോയിലധികം കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളും ഇവരുടെ ഉപഭോക്താക്കളാണ്. മുന്തിയ ഇനം കഞ്ചാവ് താരതമ്യേന വിലകുറച്ച് ലഭിക്കുന്നതിനാലാണ് ഇവരുടെ കഞ്ചാവിന് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ രണ്ട് മാസമായി പെരുമ്പാവൂര്‍ ഡി വൈ എസ് പി ജി വേണുവിന്റേയും എസ്ഐ ബൈജു പൗലോസിന്റേയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ നിന്നും ചാരന്മാരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.
ഇവര്‍ വഴി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 500 കിലോയിലധികം കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളും ഇവരുടെ ഉപഭോക്താക്കളാണ്. മുന്തിയ ഇനം കഞ്ചാവ് താരതമ്യേന വിലകുറച്ച് ലഭിക്കുന്നതിനാലാണ് ഇവരുടെ കഞ്ചാവിന് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.