കാസർഗോഡ്: ചുവന്ന മുണ്ടുടുത്തതിന് യുവതിയുൾപ്പടെയുള്ള സംഘത്തെ ആർഎസ്എസുകാർ മര്‍ദ്ദിച്ചു. കാസർഗോഡ് തെയ്യം കാണാൻ എത്തിയ സുഹൃത് സംഘം ആര്‍എസ്എസുകാരില്‍ നിന്നും രക്ഷപെട്ട് കണ്ണൂരിലെത്തി.
സഹസംവിധായകനും തിരുവനന്തപുരം സ്വദേശിയുമായ ജെഫ്രിൻ ജെറാൾഡിന്‍റെ നെഞ്ചെല്ലിനും കൈക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജെഫ്രിൻ ഇപ്പോള്‍. മാധ്യമവിദ്യാർഥിയായ ശ്രീലക്ഷ്മി, കാസർഗോഡ് സ്വദേശി നവജിത്, രാഹുൽ എന്നിവരെയാണ് കാഞ്ഞങ്ങാടിനടുത്തുള്ള പറക്ളായില്‍ വെച്ച് ആർഎസ്എസ് സംഘം ആക്രമിച്ചത്.
തെയ്യം കണ്ട ശേഷം പിഎൻടിഎസ് ആയുർവേദ കോളേജിൽ ലേഡീസ് ഹോസ്റ്റൽ വാർഡനായ നവജിത്തിന്‍റെ അമ്മക്ക് മരുന്നുമായി എത്തിയതായിരുന്നു സുഹൃത്തുക്കള്‍. യാതൊരു പ്രകോപനവുമില്ലാതെ അവിടേക്ക് എത്തിയ ആർഎസ്എസ് സംഘം ജെഫ്രിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച സുഹൃത്തുക്കൾക്കും മർദ്ദനമേറ്റു. കാസർഗോഡ് സഞ്ജീവനി ആശുപത്രിയിൽ ഇവരെ ആദ്യം പ്രവേശിപ്പിച്ചു.
തുടർന്ന് ഇവരെ ആശുപത്രിയിൽ സന്ദർശിച്ച ആർഎസ്എസ് നേതാവ് ചുവന്ന മുണ്ടുടുത്തതിനാണ് ആര്‍എസ്‍എസ്‍ സംഘം മർദ്ദിച്ചതെന്ന് പറഞ്ഞു. ചുവന്ന മുണ്ടുടുത്തത് കൊണ്ട് കമ്മ്യൂണിസ്റ്റുകാരാണെന്നു തെറ്റിദ്ധരിച്ചതിനാലാണ് പ്രകോപനമുണ്ടായതെന്നും നേതാവ് പറഞ്ഞു. ജെഫ്രിനെ അടിക്കുന്നതിനിടയിൽ 'ഊരെടാ നിന്‍റെ മുണ്ട്' എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ എത്തിയ ആർഎസ്എസ് നേതാവടങ്ങിയ സംഘം വിവരം പോലീസിൽ അറിയിച്ചാൽ ആശുപത്രിക്ക് വെളിയിൽ വരില്ലെന്ന് ഭീഷണിയും മുഴക്കി. ആർഎസ്‍എസ്‍കാരുടെ കണ്ണ് വെട്ടിച്ചാണ് ജെഫ്രിനും കൂട്ടുകാരും കണ്ണൂരിലെത്തി എകെജി ആശുപത്രിയില്‍ ചികിത്സ തേടിയത്. സാമൂഹ്യമാധ്യമങ്ങളിൽ നദീയുൾപ്പടെയുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Youth attacked by RSS gundas for wearing red dhoti
RSS gundas attacked youths who came to enjoy Theyyam at Kasargode. Later, RSS leader revealed in hospital that he was beaten for wearing red dhoti.
സഹസംവിധായകനും തിരുവനന്തപുരം സ്വദേശിയുമായ ജെഫ്രിൻ ജെറാൾഡിന്‍റെ നെഞ്ചെല്ലിനും കൈക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജെഫ്രിൻ ഇപ്പോള്‍. മാധ്യമവിദ്യാർഥിയായ ശ്രീലക്ഷ്മി, കാസർഗോഡ് സ്വദേശി നവജിത്, രാഹുൽ എന്നിവരെയാണ് കാഞ്ഞങ്ങാടിനടുത്തുള്ള പറക്ളായില്‍ വെച്ച് ആർഎസ്എസ് സംഘം ആക്രമിച്ചത്.
തെയ്യം കണ്ട ശേഷം പിഎൻടിഎസ് ആയുർവേദ കോളേജിൽ ലേഡീസ് ഹോസ്റ്റൽ വാർഡനായ നവജിത്തിന്‍റെ അമ്മക്ക് മരുന്നുമായി എത്തിയതായിരുന്നു സുഹൃത്തുക്കള്‍. യാതൊരു പ്രകോപനവുമില്ലാതെ അവിടേക്ക് എത്തിയ ആർഎസ്എസ് സംഘം ജെഫ്രിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച സുഹൃത്തുക്കൾക്കും മർദ്ദനമേറ്റു. കാസർഗോഡ് സഞ്ജീവനി ആശുപത്രിയിൽ ഇവരെ ആദ്യം പ്രവേശിപ്പിച്ചു.
തുടർന്ന് ഇവരെ ആശുപത്രിയിൽ സന്ദർശിച്ച ആർഎസ്എസ് നേതാവ് ചുവന്ന മുണ്ടുടുത്തതിനാണ് ആര്‍എസ്‍എസ്‍ സംഘം മർദ്ദിച്ചതെന്ന് പറഞ്ഞു. ചുവന്ന മുണ്ടുടുത്തത് കൊണ്ട് കമ്മ്യൂണിസ്റ്റുകാരാണെന്നു തെറ്റിദ്ധരിച്ചതിനാലാണ് പ്രകോപനമുണ്ടായതെന്നും നേതാവ് പറഞ്ഞു. ജെഫ്രിനെ അടിക്കുന്നതിനിടയിൽ 'ഊരെടാ നിന്‍റെ മുണ്ട്' എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ എത്തിയ ആർഎസ്എസ് നേതാവടങ്ങിയ സംഘം വിവരം പോലീസിൽ അറിയിച്ചാൽ ആശുപത്രിക്ക് വെളിയിൽ വരില്ലെന്ന് ഭീഷണിയും മുഴക്കി. ആർഎസ്‍എസ്‍കാരുടെ കണ്ണ് വെട്ടിച്ചാണ് ജെഫ്രിനും കൂട്ടുകാരും കണ്ണൂരിലെത്തി എകെജി ആശുപത്രിയില്‍ ചികിത്സ തേടിയത്. സാമൂഹ്യമാധ്യമങ്ങളിൽ നദീയുൾപ്പടെയുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Youth attacked by RSS gundas for wearing red dhoti
RSS gundas attacked youths who came to enjoy Theyyam at Kasargode. Later, RSS leader revealed in hospital that he was beaten for wearing red dhoti.