കലികാലം, നാളെ മാധ്യമങ്ങളെ കാണും; അച്ചടക്കനടപടിക്ക് പിന്നാലെ പ്രതികരണവുമായി നുസൂർ
മാധ്യമങ്ങളിലൂടെ അച്ചടക്കനടപടി കണ്ടു. നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് നുസൂർ
Samayam Malayalam 21 Jul 2022, 12:30 pm
ഹൈലൈറ്റ്:
- നാളെ മാധ്യമങ്ങളെ കാണും
- നടപടിയെ സ്വാഗതം ചെയ്യുന്നു
- പ്രതികരിച്ച് എൻഎല് നുസൂർ
തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് പിന്നാലെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് എൻ എസ് നുസൂർ. സസ്പെൻഷൻ വാർത്തയ്ക്ക് പിന്നാലെ 'കലികാലം' എന്നാണ് നുസൂർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സംഘടനാ വിരുദ്ധപ്രവർത്തനത്തിന്‍റെ പേരിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായിരുന്ന എസ് എം ബാലു, എൻ എസ് നുസൂർ എന്നിവരെ ദേശീയ നേതൃത്വം പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇരുവർക്കുമെതിരെ ദേശീയ നേതൃത്വം നടപടി പ്രഖ്യാപിച്ചത്. 'കലികാലം... മാധ്യമങ്ങളിലൂടെ അച്ചടക്കനടപടി കണ്ടു. നടപടിയെ സ്വാഗതം ചെയ്യുന്നു. നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും.' എന്നാണ് നുസൂർ ഫേസ്ബുക്കിൽ നുസൂർ കുറിച്ചത്. യൂത്ത് കോൺഗ്രസിന്‍റെ ഒദ്യോഗിക ഗ്രൂപ്പിൽ നിന്ന് വാട്സാപ്പ് മെസേജുകളുടെ സ്ക്രീൻഷോട്ട് ഉറപ്പടെ പുറത്തുവന്ന അതേസാഹചര്യത്തിലാണ് രണ്ട് സംസ്ഥാന നേതാക്കൾക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.
Also Read : വാട്ട്സാപ്പ് ചാറ്റ് ചോർന്നതെങ്ങനെ? രണ്ട് വൈസ് പ്രസിഡൻ്റുമാരെ സസ്പെൻഡ് ചെയ്തു, യൂത്ത് കോൺഗ്രസിൽ നടപടി
സംഘടനാ മര്യാദകൾ ലംഘിച്ചതിന്‍റെ പേരിലാണ് നുസൂറിനും ബാലുവിനുമെതിരായ സംഘടനാ നടപടിയെന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആർ ശ്രാവൺ റാവു പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. വാട്സാപ്പ് ചാറ്റ് ചോർച്ചയുടെ പേരിലാണോ നേതാക്കളെ പദവിയിൽ നിന്ന് മാറ്റി നിർത്തിയതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഇരുവരും സംഘടനാ മര്യാദ ലംഘിച്ചെന്ന് മാത്രമാണ് വാർത്താക്കുറിപ്പിൽ ഉള്ളത്.
ഒരാൾക്കെതിരെ വാട്സാപ്പ് ചാറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട വിഷയവും മറ്റൊരു നേതാവിനെതിരെ ചിന്തൻ ശിബിരത്തിലെ പ്രശ്നങ്ങളുടെ പേരിലുമാണ് നടപടിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : ഡിവൈഎഫ്ഐയുടെ പരാതി എസ്പിക്ക് കൈമാറി; സുധാകരനും സതീശനുമെതിരെ കേസെടുക്കണോ എന്ന് പരിശോധിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിനെതിരെ ഇരുവരും ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം നേതൃത്വത്തിന് പരാതി അയച്ച 12 പേരിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read : വാട്ട്സാപ്പ് ചാറ്റ് ചോർന്നതെങ്ങനെ? രണ്ട് വൈസ് പ്രസിഡൻ്റുമാരെ സസ്പെൻഡ് ചെയ്തു, യൂത്ത് കോൺഗ്രസിൽ നടപടി
സംഘടനാ മര്യാദകൾ ലംഘിച്ചതിന്‍റെ പേരിലാണ് നുസൂറിനും ബാലുവിനുമെതിരായ സംഘടനാ നടപടിയെന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആർ ശ്രാവൺ റാവു പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. വാട്സാപ്പ് ചാറ്റ് ചോർച്ചയുടെ പേരിലാണോ നേതാക്കളെ പദവിയിൽ നിന്ന് മാറ്റി നിർത്തിയതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഇരുവരും സംഘടനാ മര്യാദ ലംഘിച്ചെന്ന് മാത്രമാണ് വാർത്താക്കുറിപ്പിൽ ഉള്ളത്.
ഒരാൾക്കെതിരെ വാട്സാപ്പ് ചാറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട വിഷയവും മറ്റൊരു നേതാവിനെതിരെ ചിന്തൻ ശിബിരത്തിലെ പ്രശ്നങ്ങളുടെ പേരിലുമാണ് നടപടിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : ഡിവൈഎഫ്ഐയുടെ പരാതി എസ്പിക്ക് കൈമാറി; സുധാകരനും സതീശനുമെതിരെ കേസെടുക്കണോ എന്ന് പരിശോധിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിനെതിരെ ഇരുവരും ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം നേതൃത്വത്തിന് പരാതി അയച്ച 12 പേരിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.