കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് പി.ജെ.ജോസഫിന് നൽകണമായിരുന്നുവെന്ന് വാദിച്ച യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ തള്ളി യുവജന വിഭാഗം അംഗങ്ങൾ രംഗത്ത്. പിജെ ജോസഫിന് സീറ്റ് നല്കി പ്രശ്നം പരിഹരിക്കുകയായിരുന്നു ചെയ്യേണ്ടതെന്ന് സജി മഞ്ഞക്കടമ്പന് നേരത്തേ പറഞ്ഞിരുന്നു. ഇതിനെയാണ് സംഘടനയിലെ അംഗങ്ങൾ തള്ളിയത്. മഞ്ഞക്കടമ്പിലിന് തെരഞ്ഞെടുപ്പു കാലത്ത് പിടിപെടുന്ന "കാൻഡിഡേറ്റ് സിൻഡ്രം' എന്ന രോഗം ബാധിച്ചിരിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട്- എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് പറഞ്ഞു. മോഹഭംഗവും വിജിലൻസ് കേസിൽ ഉൾപ്പെട്ടതിലുള്ള ജാള്യതയും മറക്കുന്നതിനാണ് പാർട്ടിവിരുദ്ധ പ്രസ്താവനയുമായി മഞ്ഞക്കടമ്പില്‍ രംഗത്തുവന്നിരിക്കുന്നതെന്നും ജയകൃഷ്ണൻ ആരോപിച്ചു.
അതേസമയം പാര്‍ട്ടിയിലെ തമ്മിലടിയില്‍ ഇനിയും അയവ് വന്നിട്ടില്ല. കെഎം മാണിയുമായി യോജിച്ചുപോകാനാവില്ലെന്ന് പി ജെ ജോസഫ് ഉമ്മൻ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. മാണി ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ജോസഫ് പറഞ്ഞു. പ്രശ്നത്തിൽ ഉചിതമായ പരിഹാരം കാണാമെന്ന് ഉമ്മൻ ചാണ്ടി ജോസഫിന് ഉറപ്പുനൽകി.
മാണിയും ജോസഫും തമ്മിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. തങ്ങളുടെ പ്രശ്നങ്ങൾ കേരളാ കോൺഗ്രസ് സ്വയം പരിഹരിക്കട്ടെയെന്നായിരുന്നു യുഡിഎഫിന്റെ ഇതുവരെയുള്ള നിലപാട്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം തുടർ നിലപാട് സ്വീകരിക്കുമെന്ന് ജോസഫ് വ്യക്തമാക്കി.
കോട്ടയത്ത് മാണി വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്കാര്യത്തിൽ കോൺഗ്രസ് ഇടപെടില്ല. പിളർപ്പ് ഒഴിവാക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാക്കളിൽനിന്നും ഉണ്ടാകുന്നത്.
അതേസമയം,കേരളാ കോൺഗ്രസിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം പുകയുന്നതിനിടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ കോട്ടയത്ത് പ്രചാരണം ആരംഭിച്ചു. പാർട്ടി ചെയർമാൻ കെ എം മാണിയെ സന്ദർശിച്ചശേഷമാണ് ചാഴിക്കാടൻ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
അതേസമയം പാര്‍ട്ടിയിലെ തമ്മിലടിയില്‍ ഇനിയും അയവ് വന്നിട്ടില്ല. കെഎം മാണിയുമായി യോജിച്ചുപോകാനാവില്ലെന്ന് പി ജെ ജോസഫ് ഉമ്മൻ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. മാണി ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ജോസഫ് പറഞ്ഞു. പ്രശ്നത്തിൽ ഉചിതമായ പരിഹാരം കാണാമെന്ന് ഉമ്മൻ ചാണ്ടി ജോസഫിന് ഉറപ്പുനൽകി.
മാണിയും ജോസഫും തമ്മിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. തങ്ങളുടെ പ്രശ്നങ്ങൾ കേരളാ കോൺഗ്രസ് സ്വയം പരിഹരിക്കട്ടെയെന്നായിരുന്നു യുഡിഎഫിന്റെ ഇതുവരെയുള്ള നിലപാട്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം തുടർ നിലപാട് സ്വീകരിക്കുമെന്ന് ജോസഫ് വ്യക്തമാക്കി.
കോട്ടയത്ത് മാണി വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്കാര്യത്തിൽ കോൺഗ്രസ് ഇടപെടില്ല. പിളർപ്പ് ഒഴിവാക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാക്കളിൽനിന്നും ഉണ്ടാകുന്നത്.
അതേസമയം,കേരളാ കോൺഗ്രസിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം പുകയുന്നതിനിടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ കോട്ടയത്ത് പ്രചാരണം ആരംഭിച്ചു. പാർട്ടി ചെയർമാൻ കെ എം മാണിയെ സന്ദർശിച്ചശേഷമാണ് ചാഴിക്കാടൻ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.