മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് മണ്ണാര്‍ക്കാട് ഹര്‍ത്താൽ. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണു കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജിന്‍റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍. മൂന്നംഗസംഘം സഫീറിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാരശാലയില്‍ അതിക്രമിച്ചു കയറി കൃത്യം നടത്തിയതായാണു സൂചന. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണു സംഭവം നടന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഐ- ലീഗ് തര്‍ക്കം നിലനില്‍ക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ സംഭവത്തിനു പിന്നില്‍ സിപിഐ ആണെന്നാണ് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്. സഫീറിനും കുടുംബത്തിനും നേരെ മുൻപും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനിൽക്കുന്നത്. ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ രാത്രി ദേശീയപാത ഉപരോധിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഐ- ലീഗ് തര്‍ക്കം നിലനില്‍ക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ സംഭവത്തിനു പിന്നില്‍ സിപിഐ ആണെന്നാണ് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്. സഫീറിനും കുടുംബത്തിനും നേരെ മുൻപും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനിൽക്കുന്നത്. ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ രാത്രി ദേശീയപാത ഉപരോധിച്ചു.