തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദേശിച്ചു. നിർദ്ദേശം പരിഗണിക്കുന്നതിന്‍റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സിപിഎം സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റമുണ്ടാകും.
തിരുവനന്തപുരത്തേയും കൊല്ലത്തേയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ സ്വരച്ചേർച്ചയുണ്ടായിരുന്നു. പാര്‍ട്ടിയിലെ യുവനേതാക്കളായ സുനില്‍കുമാര്‍, ഐ സാജു, പി ബിജു തുടങ്ങയവരെ പരിഗണിക്കാതെ, പ്രായമായവര്‍ തന്നെ മത്സരിക്കുന്നതിനെതിരെയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ഉയർന്ന ആരോപണങ്ങൾ.
പിണറായിയും വിഎസും ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. വിഎസിന്റെ കൂടി അഭിപ്രായം പരിഗണിച്ചാകും വിഎസിന്റെ മണ്ഡലം നിശ്ചയിക്കുന്നത്. നിലവിലെ സ്ഥിതി അനുസരിച്ച് വിഎസ് മലമ്പുഴയില്‍ തന്നെ മത്സരിക്കാനാണ് സാധ്യത.
തിരുവനന്തപുരത്തേയും കൊല്ലത്തേയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ സ്വരച്ചേർച്ചയുണ്ടായിരുന്നു. പാര്‍ട്ടിയിലെ യുവനേതാക്കളായ സുനില്‍കുമാര്‍, ഐ സാജു, പി ബിജു തുടങ്ങയവരെ പരിഗണിക്കാതെ, പ്രായമായവര്‍ തന്നെ മത്സരിക്കുന്നതിനെതിരെയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ഉയർന്ന ആരോപണങ്ങൾ.
പിണറായിയും വിഎസും ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. വിഎസിന്റെ കൂടി അഭിപ്രായം പരിഗണിച്ചാകും വിഎസിന്റെ മണ്ഡലം നിശ്ചയിക്കുന്നത്. നിലവിലെ സ്ഥിതി അനുസരിച്ച് വിഎസ് മലമ്പുഴയില്‍ തന്നെ മത്സരിക്കാനാണ് സാധ്യത.