ആപ്പ്ജില്ല

15 ഇന്ത്യക്കാരെ കൊലക്കയറില്‍ നിന്ന് രക്ഷിച്ച് ദുബായ് വ്യവസായി

യുഎഇയില്‍ വധശിക്ഷ ലഭിച്ച 15 ഇന്ത്യന്‍ പൗരന്മാരെ രക്ഷിച്ച് ദുബായ്‍ വ്യവസായി

Samayam Malayalam 23 Jun 2018, 1:27 pm
ജലന്ധര്‍: യു.എ.ഇയില്‍ വധശിക്ഷ ലഭിച്ച 15 ഇന്ത്യക്കാരെ കഴുമരത്തില്‍ നിന്ന് രക്ഷിച്ച് ദുബായ്‍ വ്യവസായി. പഞ്ചാബില്‍ നിന്ന് 14 പേരെയും ബിഹാറില്‍ നിന്നുള്ള ഒരാളെയുമാണ് എസ്‍.പി സിങ് ഒബ്‍റോയ്‍ എന്ന ഹോട്ടല്‍ വ്യവസായിയുടെ ഇടപെടലിലൂടെ രക്ഷിച്ചത്.
Samayam Malayalam ചോരപ്പണം
ദുബായിൽ ചോരപ്പണം നൽകി ഇന്ത്യക്കാരെ രക്ഷിച്ചു


പതിനാല് പേര്‍ തിരികെ ഇന്ത്യയില്‍ എത്തി. രേഖകള്‍ പരിശോധന പൂര്‍ത്തിയാകാത്ത ഒരാള്‍ ദുബായില്‍ തുടരുകയാണ്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രത്തിലേക്ക് യുവാക്കള്‍ ചെന്നു ചാടുകയാണെന്ന് ഒബ്‍റോയ്, പഞ്ചാബില്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആളുകള്‍ കൊല്ലപ്പെട്ടാല്‍, യാഥാസ്ഥിക മുസ്ലീം രാജ്യങ്ങളില്‍ വധശിക്ഷ പോലെയുളള കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരും.

മൂന്നു പേര്‍ കൊല്ലപ്പെട്ട മൂന്നു വ്യത്യസ്‍ത സംഭവങ്ങളിലാണ് ഒബ്‍റോയ് ചോരപ്പണം നല്‍കിയത്.

മരണപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ടു കണ്ടശേഷം ഒബ്‍റോയ് ഒത്തുതീര്‍പ്പിന് സമ്മര്‍ദ്ദം ചെലുത്തി. വളരെയധികം പണം ചെലവഴിച്ചാണ് കൊലക്കയറില്‍ നിന്ന് ഇവരെ രക്ഷിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യമായല്ല ഒബ്‍റോയ്‍ പ്രവാസികളെ യുഎഇ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുന്നത്. ഇതുവരെ 93 ഇന്ത്യക്കാരെ അദ്ദേഹം രക്ഷിച്ചു. 20 കോടി രൂപയോളം ഇതിനായി ചെലവായി.

തൊഴില്‍ വീസയില്‍ യുഎഇയില്‍ എത്തുന്ന ഇന്ത്യക്കാര്‍ തട്ടിക്കപ്പെടുകയാണ്. വാഗ്‍ദാനം ചെയ്‍ത ജോലി ലഭിക്കാതെ ഇന്ത്യക്കാര്‍ ക്രിമിനല്‍ സംഘങ്ങളില്‍ എത്തുകയാണ്. - ഒബ്റോയ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്