ദുബായ്: കൊവിഡ്-19 തിരിച്ചടികൾ തുടരുന്നതിനിടെ ദുബായിൽ ഒമ്പത് മണിക്കൂറിനിടെ 29 റോഡപകടങ്ങൾ. ശക്തമായ മൂടൽമഞ്ഞാണ് അപകടങ്ങൾക്ക് കാരണമായത്. മഞ്ഞ് രൂക്ഷമാകുകയും വാഹനമോടിക്കുന്നതിൽ വന്ന അശ്രദ്ധയും അപകടങ്ങൾക്ക് കാരണമായെന്ന അധികൃതർ പറഞ്ഞു.
Also Read: പ്രവാസികൾ ശ്രദ്ധിക്കേണ്ടതെന്ത്? പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് അബുദാബി
തിങ്കളാഴ്‌ച അർധരാത്രി മുതൽ ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിവരെ 29 റോഡപകടങ്ങൾ വിവിധയിടങ്ങളിലായി സംഭവിച്ചു. മൂടൽമഞ്ഞ് രൂക്ഷമായതോടെ കാഴ്‌ചാ പരിധിയിൽ വന്ന പ്രശ്‌നങ്ങളാണ് അപകടങ്ങൾക്ക് കാരണമായത്. 2,034 എമർജൻസി ഫോൺ സന്ദേശങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചതെന്നും ദുബായ് പോലീസ് ഓപ്പറേഷൻ വിഭാഗത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ഡയറക്‌ടർ കേണൽ തുർക്കി ബിൻ ഫാരിസിനെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നത്.
മൂടൽമഞ്ഞ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുകയും നിർദേശങ്ങൾ പിന്തുടരുകയും ചെയ്യണമെന്ന് കേണൽ തുർക്കി ബിൻ ഫാരിസ് കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങൾ വാഹനമോടിക്കുമ്പോൾ വേഗപരിധി മറികടക്കരുത്. അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കാൻ പാടില്ല. ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ദുബായ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജുമാ സാലെം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി. അതേസമയം, അപകടത്തിൽ അർക്കെങ്കിലും പരിക്കേറ്റതായുള്ള വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
Also Read: കുവൈറ്റിൽ 26 ജഡ്ജിമാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുമ്പോഴാണ് ദുബായിൽ മൂടൽ മഞ്ഞിനെ തുടർന്നുള്ള അപകടങ്ങൾ രൂക്ഷമായത്. കൊവിഡ് മാർഗനിർദേശങ്ങളിൽ ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികൾ മടങ്ങിവരുന്ന സാഹചര്യത്തിൽ അടച്ചിട്ടിരുന്ന സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനൊരുങ്ങുകയാണ്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് വിവിധ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്.
Also Read: പ്രവാസികൾ ശ്രദ്ധിക്കേണ്ടതെന്ത്? പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് അബുദാബി
തിങ്കളാഴ്‌ച അർധരാത്രി മുതൽ ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിവരെ 29 റോഡപകടങ്ങൾ വിവിധയിടങ്ങളിലായി സംഭവിച്ചു. മൂടൽമഞ്ഞ് രൂക്ഷമായതോടെ കാഴ്‌ചാ പരിധിയിൽ വന്ന പ്രശ്‌നങ്ങളാണ് അപകടങ്ങൾക്ക് കാരണമായത്. 2,034 എമർജൻസി ഫോൺ സന്ദേശങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചതെന്നും ദുബായ് പോലീസ് ഓപ്പറേഷൻ വിഭാഗത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ഡയറക്‌ടർ കേണൽ തുർക്കി ബിൻ ഫാരിസിനെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നത്.
മൂടൽമഞ്ഞ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുകയും നിർദേശങ്ങൾ പിന്തുടരുകയും ചെയ്യണമെന്ന് കേണൽ തുർക്കി ബിൻ ഫാരിസ് കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങൾ വാഹനമോടിക്കുമ്പോൾ വേഗപരിധി മറികടക്കരുത്. അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കാൻ പാടില്ല. ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ദുബായ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജുമാ സാലെം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി. അതേസമയം, അപകടത്തിൽ അർക്കെങ്കിലും പരിക്കേറ്റതായുള്ള വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
Also Read: കുവൈറ്റിൽ 26 ജഡ്ജിമാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുമ്പോഴാണ് ദുബായിൽ മൂടൽ മഞ്ഞിനെ തുടർന്നുള്ള അപകടങ്ങൾ രൂക്ഷമായത്. കൊവിഡ് മാർഗനിർദേശങ്ങളിൽ ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികൾ മടങ്ങിവരുന്ന സാഹചര്യത്തിൽ അടച്ചിട്ടിരുന്ന സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനൊരുങ്ങുകയാണ്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് വിവിധ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്.