ആപ്പ്ജില്ല

ബലിപ്പെരുന്നാൾ; കശാപ്പുശാലകൾ സജ്ജം; മൃഗങ്ങളെ വീട്ടിൽ അറുത്താൽ പിഴ

പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുവർക്ക് വൻപിഴയാണ് ഏർപ്പെടുത്തുക.

Samayam Malayalam 23 Jul 2019, 4:24 pm
അബുദാബി: ബലിമൃഗങ്ങളെ കശാപ്പ് ചെയ്യാൻ അബുദാബിയിലെ അറവുശാലകൾ സജ്ജമായി. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ആദ്യ ദിവസം 8,000 മൃഗങ്ങളെ കശാപ്പ് ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. അബുദാബിയിലെ അറവുശാലയിൽ മാത്രം 2,400 മൃഗങ്ങളെ കശാപ്പ് ചെയ്യുമെന്നാണ് കരുതുന്നത്. മൃഗഡോക്ടർമാർ മൃഗങ്ങളെ പരിശോധിച്ച് ആരോഗ്യം ഉറപ്പാക്കിയ ശേഷമായിരിക്കും മൃഗങ്ങളെ കശാപ്പ് ചെയ്യുക.
Samayam Malayalam goat.


പൊതുജനാരോഗ്യത്തിന് ദോഷമാകുന്ന വിധത്തിൽ പൊതുസ്ഥലത്തുവെച്ചോ വീടുകളിൽവെച്ചോ മൃഗങ്ങളെ കശാപ്പുചെയ്യുന്നവർക്ക് വൻ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകി. നിയമം ലംഘിക്കുന്നവർക്ക് 5,000 ദിർഹമാണ് പിഴ. തിരക്കുള്ള ദിവസങ്ങളിൽ അറവുശാലകൾ 24 മണിക്കൂറും പ്രവർത്തിക്കും. അല്ലാത്ത ദിവസങ്ങളിൽ പുലർച്ചെ ആറുമണി മുതൽ വൈകിട്ട് 7.30 വരെയാണ് അറവുശാലകളുടെ പ്രവർത്തനം.

ആടിന് 15 ദിർഹം, ഇടത്തരം കാളകൾക്ക് 40 ദിർഹം, വലിയ കാളകൾക്കും ഒട്ടകത്തിനും 60 ദിർഹം എന്നിങ്ങനെയാണ് അറവുകൂലിയായി നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യമുള്ള മൃഗങ്ങളെയായിരിക്കണം കശാപ്പിനായി തെരഞ്ഞെടുക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. കടുത്ത ചൂടിൽ മാംസം കേടുവരാതിരിക്കാൻ ഐസ് നിറച്ച പെട്ടികളിലായിരിക്കും മാംസം നൽകുകയെന്ന് നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ സയീദ് ഖർവാഷ് അൽ റുമൈത്തി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്