ആപ്പ്ജില്ല

ചെങ്കടലിലെ 'പ്രേതക്കപ്പലിനെ' ഭയന്ന് സൗദിയുടെ കത്ത്; രണ്ട് രാജ്യങ്ങൾക്ക് ഭീഷണി, പ്രതികരിക്കാതെ യുഎൻ

സൗദി അംബാസഡർ അബ്ദല്ലാ അൽ മൌലിമിയാണ് യുഎന്നിന് കത്തയച്ചത്. ടാങ്കറിന് 50 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ഓയിൽ വ്യാപിക്കുന്നതായി കണ്ടെത്തിയെന്നാണ് കത്തിൽ പറയുന്നത്

Samayam Malayalam 25 Sept 2020, 11:36 am
മക്കാ: ഒഴുകുന്ന ടൈം ബോംബ് എന്നും പ്രേതക്കപ്പൽ എന്നുമറിയപ്പെടുന്ന യെമൻ തീരത്തെ ഉപേക്ഷിക്കപ്പെട്ട കപ്പൽ ലോകത്തിന് ഭീഷണിയാണ്. 1.1 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് കപ്പലിൽ ഉള്ളതെന്നാണ് മാധ്യമ റിപ്പോർട്ട്. ആഭ്യന്തര കലാപങ്ങളും ഏറ്റുമുട്ടലും രൂക്ഷമായ പ്രദേശത്ത് നാവികരില്ലാതെ കിടക്കുന്ന ഈ കപ്പലിനെ ലക്ഷ്യമാക്കി ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും ഉണ്ടാകുക.
Samayam Malayalam ഭീഷയിയുയർത്തുന്ന കപ്പൽ (ചിത്രത്തിന് കടപ്പാട് AP)
ഭീഷയിയുയർത്തുന്ന കപ്പൽ (ചിത്രത്തിന് കടപ്പാട് AP)


Also Read: റിയൽ എസ്‌റ്റേറ്റ് ഇടപാടും കോടികളുടെ അഴിമതിയും; കർദിനാൾ ആഞ്ചലോ ബെസിയു രാജിവച്ചു

വടക്ക് പടിഞ്ഞാറൻ യെമനിലെ സുപ്രധാന തുറമുഖമായ റാസ് ഇസയിൽ നിന്ന് 70 കിലോമീറ്റർ മാറിയാണ് 2015 മുതൽ കപ്പലുള്ളത്. കപ്പലിൽ നിന്നും ചെറിയ തോതിൽ എണ്ണ കടലിലേക്ക് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ആശങ്ക ശക്തമാക്കുന്ന ഈ സാഹചര്യത്തിനിടെ എണ്ണ ടാങ്കറിന് 50 കിലോമീറ്റർ പടിഞ്ഞാറ് ഓയിൽ വ്യാപിക്കുന്നതായി കണ്ടെത്തിയതായി സൗദി അറേബ്യ യുഎന്നിനെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് യുഎൻ സുരക്ഷാ സമിതിക്ക് സൗദി കൈമാറി.

സൗദി അംബാസഡർ അബ്ദല്ലാ അൽ മൌലിമി യുഎന്നിൻ്റെ 15 അംഗ സുരക്ഷാ കൗൺസിലിന് ഇത് സംബന്ധിച്ച കത്ത് ബുധനാഴ്‌ച അയച്ചു. "കപ്പലിൻ്റെ അടിഭാഗം അപകടകരാമയ അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു. ചെങ്കടലുമായി ബന്ധപ്പെട്ടുള്ള എല്ലാ രാജ്യങ്ങൾക്കും ഗുരുതരമായ ഭീഷണിയുണ്ടാക്കുന്ന സാഹചര്യമാണിത്. യെമൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കാകും കൂടുതൽ തിരിച്ചടിയുണ്ടാകുക. കപ്പലുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പ് ലൈനുകൾ തകന്ന നിലയിലാണെന്ന സംശയം ഉണ്ട്. അപകടകരമായ സാഹചര്യമാണിത്" - എന്നും കത്തിൽ സൗദി അംബാസഡർ വ്യക്തമാക്കുന്നു.

Also Read: താമസ വിസയുള്ളവർക്ക് ഒമാനിലേക്ക് തിരിച്ചെത്താം; ചെയ്യേണ്ടത് ഇക്കാര്യങ്ങൾ മാത്രം

യുഎന്നിൻ്റെ ഭാഗത്ത് നിന്നും കത്തിന് മറുപടി ലഭ്യമായോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. യെമനിലെ സൗദി പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സർക്കാരും ഹൂതികളും തമ്മിലൊപ്പിട്ട കരാറിന്റെ ലംഘനത്തിൻ്റെ ഫലമാണ് കപ്പലിൻ്റെ ഈ അവസ്ഥയെന്നാണ് യുഎൻ മുൻപ് സ്വീകരിച്ചിരുന്ന നിലപാട്.
കപ്പലുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായേക്കാമെന്ന് ജിദ്ദയിലെ പരിസ്ഥിതി വിദഗ്‌ധൻ അഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ കപ്പൽ പൊട്ടിത്തെറിച്ചാൽ കഴിഞ്ഞ ഓഗസ്‌റ്റ് നാലിന് ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനത്തിൻ്റെ ഇരട്ടി ആഘതമായിരിക്കും ഇവിടെയുണ്ടാകുക. എണ്ണ ചോരുന്നതോടെ തടയാൻ കഴിയാത്ത വിധമുള്ള പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യും.

കപ്പലിൽ എത്ര രൂപയുടെ ക്രൂഡ് ഓയിൽ ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകളാണ് കപ്പലിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ബാരൽ കണക്കിന് എണ്ണ കപ്പലിൽ ഉണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്