ആപ്പ്ജില്ല

തൊഴിൽ തർക്കം: മലയാളികൾ ഉൾപ്പെടെ 5,832 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യവും നൽകി അബുദാബി ലേബർ കോടതി

പരാതി ലഭിച്ച് 2 മാസത്തിനകം തന്നെ നടപടി പൂർത്തിയാക്കി കോടതി വിധി പുറപ്പെടുവിച്ചു.

Samayam Malayalam 2 Sept 2022, 12:42 pm
അബുദാബി: തൊഴിൽ തർക്കത്തിന്റെ ഭാഗമായി നിയമ കുരുക്കിൽപ്പെട്ട് കിടന്ന കേസിൽ തൊഴിലാളികൾക്ക് പിരഹാരമായി അബുദാബി ലേബർ കോടതി. 5,832 തൊഴിലാളികൾ ആണ് കേസിൽപ്പെട്ട് കിടന്നിരുന്നത്. ഇവർക്ക് 4.28 കോടി ദിർഹത്തിന്റെ (92.64 കോടി രൂപ) ശമ്പള കുടിശ്ശികയും ആനുകൂല്യവും ആയി നൽകണമെന്ന് അബുദാബി ലേബർ കോടതി ഉത്തരവിട്ടു. പരാതി ലഭിച്ച് 2 മാസത്തിനകം തന്നെ കോടതി വിധി പുറപ്പെടുവിച്ചു. ഇ–മെയിൽ വഴിയാണ് കോടതിക്ക് പരാതി ലഭിച്ചത്.
Samayam Malayalam Labour law UAE


Also Read: കപ്പലില്‍ വെച്ച് രാസലായനി കുടിവെള്ളമാണെന്ന് കരുതി കുടിച്ചു; ഒമാനിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തൊഴിൽ തർക്ക പരാതികൾ നിമിഷ നേരങ്ങൾ കൊണ്ടാണ് കോടതി തീർപ്പാക്കിയത്. രണ്ട് കക്ഷികളേയും ചേർത്ത് നിർത്തി തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുകയായിരുന്നു. നിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കിയ ശേഷം തർക്കങ്ങൾ വേഗത്തിൽ തീർക്കാൻ ആണ് കോടതി ശ്രമിച്ചത്. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പദ്ധതികൾ ആണ് സർക്കാർ കൊണ്ടുവരുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കാനും ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുളളിൽ കോടതി പരാതി കേട്ടു. പിന്നീട് കമ്പനി അധികൃതരുമായി ചർച്ച നടത്തി. കേസിൽ അന്തിമ തീരുമാനം പുറപ്പെടുവിച്ചു.

Also Read: തലച്ചോറിൽ രണ്ട് വട്ടം ശസ്ത്രക്രിയ, തലയോട്ടിയുടെ ഒരു ഭാഗം വയറ്റിൽ; നിയമക്കുരുക്കിൽ മലയാളി സൗദിയിൽ പെട്ടത് 5 വർഷം; ഒടുവിൽ നാട്ടിലേയ്ക്ക്

കൊടുക്കാനുള്ള സാലറി മുഴുവൻ കൊടുത്തു തീർക്കാതെ തൊഴിലാളികളെ താമസ സ്ഥലത്ത് നിന്നും പറഞ്ഞു വിടരുതെന്ന് കോടതി പറഞ്ഞു. കൂടാതെ മറ്റു കമ്പനിയിലേക്ക് ജോലി മാറാൻ അവസരവും ഉണ്ടാക്കി കൊടുക്കണമെന്നും കോടതി പറഞ്ഞു. തൊഴിൽത്തർക്കം വേഗത്തിൽ തീർപ്പാക്കാൻ ആവശ്യമായ നടകൾ കൊണ്ടുവന്നത് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്