അബുദാബി: അൽ മുഷ്രിഫ് മേഖലയിലെ വില്ലയിൽ ഉണ്ടായ തീപിടുത്തത്തിൽ 21 പേരെ അബുദാബി സിവിൽ ഡിഫൻസ് രക്ഷപെടുത്തി. രണ്ട് മാസം പ്രായമുള്ള കുഞ്ഞ് അടക്കമുള്ള ആളുകളെയാണ് രക്ഷപെടുത്തിയത്.
പുക ശ്വസിച്ച് അവശനിലയിലായ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അബുദാബി സിവിൽ ഡിഫൻസ് ഡയറക്ടർ സലീം ഹാഷിം പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ചൂട് കാലമായതിനാൽ തീപിടുത്തം ഒഴിവാക്കാനുള്ള മുൻകരുതൽ വീട്ടുകാർ സ്വീകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. തീ പിടുത്തം ഉണ്ടാകാനുള്ള സാഹചര്യം അധികൃതർ അന്വേഷിച്ചുവരികയാണ്.
പുക ശ്വസിച്ച് അവശനിലയിലായ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അബുദാബി സിവിൽ ഡിഫൻസ് ഡയറക്ടർ സലീം ഹാഷിം പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ചൂട് കാലമായതിനാൽ തീപിടുത്തം ഒഴിവാക്കാനുള്ള മുൻകരുതൽ വീട്ടുകാർ സ്വീകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. തീ പിടുത്തം ഉണ്ടാകാനുള്ള സാഹചര്യം അധികൃതർ അന്വേഷിച്ചുവരികയാണ്.