ആപ്പ്ജില്ല

യുകെയ്ക്ക് പിന്നാലെ ഫൈസ‍‍ർ വാക്സിന് അനുമതി ബഹ്റൈനും; അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യം

യുകെയിൽ വരുന്ന ആഴ്ചയോടെ വാക്സിന്റെ വിതരണം തുടങ്ങാനാകുമെന്നാണ് അറിയിച്ചിരിക്കുന്നത് എന്നാൽ, ബഹ്റൈനിൽ ഇത് സംബന്ധിച്ച് തീരുമാനം ഒന്നും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

Samayam Malayalam 5 Dec 2020, 11:05 am
മനാമ: അമേരിക്കൻ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസ‍ർ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് അനുമതി നൽകി ബഹ്റൈനും. ഇതോടെ യുകെയ്ക്ക് പിന്നാലെ വാക്സിന് അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ മാറി.
Samayam Malayalam pfizer vaccine_reyters
ഫൈസർ വാക്സിൻ


Also Read : ബുറേവി: തമിഴ്നാട്ടിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ; ഏഴ് മരണം

“ഫൈസർ / ബയോ ടെക് വാക്സിൻ അംഗീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ ദേശീയ കൊവിഡ് -19 പ്രതിരോധത്തിന് കൂടുതൽ പ്രാധാന്യമുണ്ടാകും,” എന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സിഇഒ മറിയം അൽ ജലാഹ്മയെ ഉദ്ധരിച്ച് ബഹ്‌റൈൻ ന്യൂസ് ഏജൻസി നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

എന്നാല്‍, യുഎസ് ഫാർമസ്യൂട്ടിക്കൽസ് ഭീമനായ ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോ ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്റെ വിതരണം എപ്പോൾ ആരംഭിക്കുമെന്ന് മനാമ വ്യക്തമാക്കിയിട്ടില്ല.

ബുധനാഴ്ചയായിരുന്നു ബ്രിട്ടൻ വാക്സിന് ആദ്യമായി അംഗീകാരം നൽകിയത്. ഇതിന്റെ വിതരണം അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബർ മാസത്തിൽ ഗള്‍ഫ് രാജ്യമായ ബഹ്റൈൻ ചൈനയുടെ വാക്സിനായ സിനോഫാം വാക്സിൻ മുൻനിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നൽകുന്നതിന് സമ്മതം മൂളിയിരുന്നു. അതിന് പിന്നാലെയാണ് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിക്കും അനുമതി നൽകിയത്.

Also Read : കേരളത്തിലെത്തുന്നതിന് മുൻപെ ന്യൂനമർദ്ദം ദുര്‍ബലമാകും; സംസ്ഥാനത്തിന്റെ ആശങ്ക പൂര്‍ണമായും ഒഴിയുകയാണോ

“ശാസ്ത്രം വിജയിക്കുമെന്ന് ഞങ്ങൾ ആദ്യം പ്രഖ്യാപിച്ചതുമുതൽ ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ലക്ഷ്യമാണ് ഈ അംഗീകാരം,” ഗൾഫിലെ ഫൈസർ പ്രതിനിധി ലിൻഡ്സെ ഡയറ്റ്ഷി പറഞ്ഞു.

നിലവിൽ ബഹ്റൈനിൽ 87,000 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 341 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്