ഡ്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ ഏർപ്പെടുത്തിയ ആകാശ വിലക്കുമൂലം എയർ ഇന്ത്യയ്ക്ക് ഒരു ദിവസം 13 ലക്ഷം രൂപ അധികച്ചിലവ്. ലോക്സഭയിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനം വഴിതിരിച്ചുവിടാൻ ആരംഭിക്കുന്നതോടെ ചെലവ് 22 ലക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിമാനങ്ങൾ മറ്റ് പാതകളെയാണ് അന്താരാഷ്ട്ര സർവ്വീസിനായി ആശ്രയിക്കുന്നത്. പാകിസ്ഥാന്റെ നടപടിക്കു പിന്നാലെ പാക് വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ തായ്ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള പാകിസ്ഥാന്റെ സർവ്വീസ് തടസ്സപ്പെട്ടിരിക്കുകയാണ്.
ഫെബ്രുവരിയിൽ പാകിസ്ഥാനിലെ ബാലാക്കോട്ട് ഇന്ത്യ ആക്രമണം നടത്തിയ ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വിലക്കേർപ്പെടുത്തിയത്. അതിർത്തിയിലെ വ്യോമ താവളങ്ങളിൽനിന്നും യുദ്ധവിമാനങ്ങൾ പിൻവലിക്കാതെ ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കില്ലെന്ന് പാക്ക് വ്യോമയാന സെക്രട്ടറി ഷാരൂഖ് നുസ്രത്ത് പറഞ്ഞു.
ഇന്ത്യൻ വിമാനങ്ങൾ മറ്റ് പാതകളെയാണ് അന്താരാഷ്ട്ര സർവ്വീസിനായി ആശ്രയിക്കുന്നത്. പാകിസ്ഥാന്റെ നടപടിക്കു പിന്നാലെ പാക് വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ തായ്ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള പാകിസ്ഥാന്റെ സർവ്വീസ് തടസ്സപ്പെട്ടിരിക്കുകയാണ്.
ഫെബ്രുവരിയിൽ പാകിസ്ഥാനിലെ ബാലാക്കോട്ട് ഇന്ത്യ ആക്രമണം നടത്തിയ ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വിലക്കേർപ്പെടുത്തിയത്. അതിർത്തിയിലെ വ്യോമ താവളങ്ങളിൽനിന്നും യുദ്ധവിമാനങ്ങൾ പിൻവലിക്കാതെ ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കില്ലെന്ന് പാക്ക് വ്യോമയാന സെക്രട്ടറി ഷാരൂഖ് നുസ്രത്ത് പറഞ്ഞു.