ദുബായ്: മധ്യവേനൽ അവധിക്കാലം കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ യാത്ര ദുരിതത്തിൽ. അവധി കഴിഞ്ഞ് പ്രവാസികൾ മടങ്ങുന്ന അവസരം മുതലെടുത്ത് വിമാന കമ്പനികൾ യാത്രാനിരക്ക് അഞ്ചിരട്ടിയിലേറെ വർദ്ധിപ്പിച്ചു. സെപ്തംബർ ആദ്യവാരത്തിലെ തിരക്ക് മുൻകൂട്ടിക്കണ്ട് മാസങ്ങൾക്കു മുമ്പേ രണ്ടും മൂന്നും ഇരട്ടി നിരക്കിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച കമ്പനികൾ രണ്ടാം വാരത്തിലേക്ക് അഞ്ച് ഇരട്ടിയിലേറെയാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്.
ഖത്തറിൽ ഇനി 5 ജി സർവ്വീസ്
ആഗസ്റ്റ് രണ്ടാം വാരം മുതൽ യുഎഇ, ദോഹ, കുവൈത്ത്, ബഹ്റൈൻ, ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗളുരു എയർപോർട്ടുകളിൽനിന്നുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെ വർദ്ധിപ്പിച്ചിരുന്നു.
മോദിയുടെ സന്ദർശനം; ബഹ്റൈനിലെ 250 തടവുകാർക്ക് മോചനം
യുഎഇയിലേക്കുള്ള യാത്രാ നിരക്കാണ് ഏറ്റവും അധികം വർദ്ധിച്ചിരിക്കുന്നത്. 21,000 മുതൽ 26,000 രൂപ വരെയുള്ള നിരക്കിലാണ് ആഗസ്റ്റ് രണ്ടാം വാരം മുതൽ സെപ്റ്റംബർ ആറുവരെയുള്ള ദിവസങ്ങളിലേക്ക് യുഎഇയിലേക്ക് കേരളത്തിൽനിന്നും മംഗളുരുവിൽനിന്നും റിസർവേഷൻ നൽകിയിരുന്നത്. എന്നാൽ സെപ്റ്റംബർ ഏഴു മുതൽ ഇതേ റൂട്ടിൽ 34,252 രൂപവരെയാണ് നിരക്ക് നിജപ്പെടുത്തിയിരിക്കുന്നത്.
കുവൈത്തിൽ കുടുംബ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി ഉയർത്തി
കോഴിക്കോടുനിന്നും ഷാർജ, ദുബായ് റൂട്ടുകളിലുള്ള എയർ ഇന്ത്യ, എമിറേറ്റ്സ്, അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേസ് എന്നീ വിമാന കമ്പനികൾ ചില ദിവസങ്ങളിൽ 35,000 രൂപക്ക് മുകളിലാണ് ഈ കാലയളവിൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഓണം കഴിഞ്ഞുള്ള യാത്രക്കാരെ മുന്നിൽക്കണ്ട് വിമാനടിക്കറ്റ് നിരക്ക് ഇനിയും വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന.
ഖത്തറിൽ ഇനി 5 ജി സർവ്വീസ്
ആഗസ്റ്റ് രണ്ടാം വാരം മുതൽ യുഎഇ, ദോഹ, കുവൈത്ത്, ബഹ്റൈൻ, ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗളുരു എയർപോർട്ടുകളിൽനിന്നുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെ വർദ്ധിപ്പിച്ചിരുന്നു.
മോദിയുടെ സന്ദർശനം; ബഹ്റൈനിലെ 250 തടവുകാർക്ക് മോചനം
യുഎഇയിലേക്കുള്ള യാത്രാ നിരക്കാണ് ഏറ്റവും അധികം വർദ്ധിച്ചിരിക്കുന്നത്. 21,000 മുതൽ 26,000 രൂപ വരെയുള്ള നിരക്കിലാണ് ആഗസ്റ്റ് രണ്ടാം വാരം മുതൽ സെപ്റ്റംബർ ആറുവരെയുള്ള ദിവസങ്ങളിലേക്ക് യുഎഇയിലേക്ക് കേരളത്തിൽനിന്നും മംഗളുരുവിൽനിന്നും റിസർവേഷൻ നൽകിയിരുന്നത്. എന്നാൽ സെപ്റ്റംബർ ഏഴു മുതൽ ഇതേ റൂട്ടിൽ 34,252 രൂപവരെയാണ് നിരക്ക് നിജപ്പെടുത്തിയിരിക്കുന്നത്.
കുവൈത്തിൽ കുടുംബ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി ഉയർത്തി
കോഴിക്കോടുനിന്നും ഷാർജ, ദുബായ് റൂട്ടുകളിലുള്ള എയർ ഇന്ത്യ, എമിറേറ്റ്സ്, അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേസ് എന്നീ വിമാന കമ്പനികൾ ചില ദിവസങ്ങളിൽ 35,000 രൂപക്ക് മുകളിലാണ് ഈ കാലയളവിൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഓണം കഴിഞ്ഞുള്ള യാത്രക്കാരെ മുന്നിൽക്കണ്ട് വിമാനടിക്കറ്റ് നിരക്ക് ഇനിയും വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന.